പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഒഎന്‍ജിസി നാലാംപാദം: അറ്റാദായം 53 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5701 കോടി രൂപയാണ് അറ്റാദായം. മുവന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം കുറവ്.

ഏകീകൃത വരുമാനം 158,660.49 കോടി രൂപയില്‍ നിന്നും 166,728.80 കോടി രൂപയായി ഉയര്‍ന്നു. സ്്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ 248 കോടിയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 8860 കോടി അറ്റാദായം നേടിയ സ്ഥാനത്താണിത്.

സ്റ്റാന്റലോണ്‍ മൊത്ത വരുമാനം 5.2 ശതമാനം ഉയര്‍ന്ന് 36293 കോടി രൂപയുടേതായിട്ടുണ്ട്. സേവന നികുതി, റോയല്‍റ്റി, പലിശ എന്നിവയ്ക്കായി 12,107 കോടി രൂപ വകയിരുത്തിയതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്. 0.5 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.

ഇതോടെ 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 225 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11.25 ശതമാനമായി.

X
Top