2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

രണ്ടാഴ്ചയ്ക്കിടെ വിറ്റുപോയത് 13 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകൾ

കൊച്ചി: വില കൂടിയിട്ടും പെരുമമങ്ങാതെ ഓണം ബമ്പറിന്റെ വില്പന. 25 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് വില 500 രൂപയാണ്. വിപണിയിലെത്തി രണ്ടാഴ്‌ചയ്ക്കിടെ 13 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ജൂലായ് 18നാണ് വില്പനയാരംഭിച്ചത്.

ആദ്യ മൂന്നുസ്ഥാനക്കാരും കോടീശ്വരന്മാ‌രാകുമെന്നതാണ് ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ പ്രത്യേകത. മഴക്കാലത്ത് വില്പന കുറയുന്ന പതിവ് ഇക്കുറി ബമ്പർ തെറ്റിച്ചു. മഴ കനത്തിട്ടും വില്പന തളർന്നില്ല. തട്ടിപ്പാണെന്നും സമ്മാനംകിട്ടില്ലെന്നും ഉൾപ്പെടെ ബമ്പറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദുഷ്പ്രചാരണങ്ങളും ഏശിയില്ല.

ബമ്പറിന്റെ രണ്ടാംസമ്മാനം 5 കോടിരൂപയാണ്. മൂന്നാംസമ്മാനം ഒരുകോടി വീതം 10 പേർക്കും നാലാംസമ്മാനം ഒരുലക്ഷം വീതം 90 പേർക്കും. സമാശ്വാസ സമ്മാനം 5 ലക്ഷംവീതം 9 പേർക്ക്. മൊത്തം 126 കോടി രൂപയുടേതാണ് സമ്മാനങ്ങൾ. ഒന്നാംസമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടിരൂപ കമ്മിഷൻ ലഭിക്കും.

ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് പദ്ധതി. ജില്ലാ ഓഫീസുകളിൽ നിന്നുള്ള ഡിമാൻഡ് അനുസരിച്ചാകും അച്ചടി. കഴിഞ്ഞവർഷം അച്ചടിച്ച 54 ലക്ഷം ഓണം ബമ്പറും വിറ്റഴിഞ്ഞിരുന്നു. ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് തടയിടാൻ കറൻസിയുടെ സുരക്ഷയും ഫ്ലൂറസെന്റ് കളറും ഇക്കുറി ടിക്കറ്റിനുണ്ട്. സെപ്തംബർ 18നാണ് നറുക്കെടുപ്പ്.

X
Top