2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ടെമാസെക് 1162 കോടി രൂപ ഒല ഇലക്ട്രിക്കിൽ നിക്ഷേപിച്ചു

ബെംഗളൂരു: സിംഗപ്പൂർ ആസ്ഥാനമായുള്ള ടെമാസെക്, ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിൽ 1162 കോടി രൂപ നിക്ഷേപിച്ചു. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിന് മുന്നോടിയായിട്ടാണ് ഈ ഫണ്ടിംഗ്. ഐപിഒ വഴി 8300 കോടി രൂപ സ്വരൂപിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭവിഷ് അഗർവാൾ സ്ഥാപിച്ചതും ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ളതുമായ ഒല ഇലക്ട്രിക്കിന് ഇ-സ്കൂട്ടർ വിപണിയില്‍ 32 ശതമാനം വിപണി വിഹിതമുണ്ട്. ആതർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ ഇലക്ട്രിക് തുടങ്ങയവ ഈ മേഖലയിലുള്ള മറ്റു കമ്പനികളാണ്.

കഴിഞ്ഞ വർഷം 500 കോടി ഡോളർ മൂല്യമാണ് ഒലയ്ക്കു കണക്കാക്കിയിരുന്നത്. 2023 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കമ്പനി ഏതാണ്ട് 95,000 ഇ-സ്കൂട്ടറുകൾ വിറ്റു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 278 കോടി രൂപ വരുമാനത്തിൽ112.88 കോടി രൂപയുടെ നഷ്ടമാണ് കാണിച്ചത്.

2030 ആകുമ്പോഴേക്കും ഇരുചക്രവാഹന വിൽപ്പനയുടെ 70 ശതമാനവും ഇലക്ട്രിക് ആക്കുവാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നത്.

X
Top