വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

യുപിഐ വിലാസം മറ്റുസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് എൻപിസിഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെർച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണല്‍ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.).

യു.പി.ഐ. വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീർപ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എൻ.പി.സി.ഐ. ഫിൻടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്തുനല്‍കി.

ചില ഫിൻടെക് കമ്പനികള്‍ യു.പി.ഐ. ഐ.ഡി. ഉപയോഗിച്ച്‌ ബിസിനസ് സംരംഭകർക്കും തേഡ് പാർട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റുവിവരങ്ങളും വെരിഫൈ ചെയ്തുനല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിൻടെക്കുകളോട് അതു നിർത്താൻ നിർദേശിച്ചു.

യു.പി.ഐ. വെർച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷൻ പ്രൊസസിങ് ഇന്റർഫേസുകള്‍ (എ.പി.ഐഎസ്.) സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസേവനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. ഈ നിർദേശം ലംഘിച്ചാല്‍ കർശനനടപടികളുണ്ടാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കുന്നു.

യു.പി.ഐ. ഇടപാടുകള്‍ക്കുള്ള എൻ.പി.സി.ഐ. ശൃംഖലകള്‍വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും മറ്റും പരിശോധിക്കാൻ സൗകര്യമുണ്ട്.

X
Top