പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

അദാനി ഗ്രൂപ്പ് ഓഹരികള്‍ വില്‍പന നടത്തിയതായി നോര്‍വീജിയന്‍ ഫണ്ട്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഗ്രൂപ്പിലെ നിക്ഷേപമെല്ലാം പിന്‍വലിച്ചുവെന്ന് വെളിപെടുത്തിയിരിക്കയാണ് 1.35-ട്രില്യണ്‍ ഡോളര്‍ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്.

“ഞങ്ങള്‍ വര്‍ഷങ്ങളായി അദാനിയെ (ഇഎസ്ജിയില്‍) നിരീക്ഷിച്ചുവരുന്നു. പാരിസ്ഥിതിക അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്നായിരുന്നു ഞങ്ങള്‍ നോക്കിയത്,” ഫണ്ടിന്റെ ഇഎസ്ജി റിസ്‌ക് മോണിറ്ററിംഗ് മേധാവി ക്രിസ്റ്റഫര്‍ റൈറ്റ് പറഞ്ഞു.

2014 മുതല്‍ അഞ്ച് അദാനി കമ്പനികളില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചു തുടങ്ങി. എന്നാല്‍ 2022 അവസാനത്തില്‍ അദാനി പോര്‍ട്ട് ഉള്‍പ്പെടെ മൂന്ന് കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നു. പിന്നീട് അതും കുറച്ചു.

നിലവില്‍ കമ്പനിയില്‍ ഞങ്ങള്‍ക്ക് ഒരു എക്‌സ്‌പോഷറുമില്ല, റൈറ്റ് അറിയിച്ചു.

2022 അവസാനത്തില്‍ ഇവര്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 52.7 മില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കിയിരുന്നു. 83.6 മില്യണ്‍ ഡോളറിന്റെ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയും 63.4 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അദാനി പോര്‍ട്ട്‌സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരിയും കൈവശപ്പെടുത്തി.

എന്നാല്‍ എല്ലാ ഓഹരികളും സമീപ ആഴ്ചകളില്‍ വിറ്റഴിച്ചു.

X
Top