2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ബസ്മതി ഇതര അരി കയറ്റുമതി മൂല്യം 122 മില്യണ്‍ ഡോളര്‍ കടന്നു

ന്യൂഡൽഹി: ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ 122.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബസ്മതി ഇതര വെള്ള അരി ഇന്ത്യ കയറ്റുമതി ചെയ്തതായി കണക്കുകള്‍.

നയപരമായ ഇടപെടല്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ അതിന്റെ ഉല്‍പ്പാദനം, ലഭ്യത, കയറ്റുമതി സാഹചര്യം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

കയറ്റുമതി 2023-24ല്‍ 852.53 മില്യണ്‍ ഡോളറും 2022-23ല്‍ 2.2 ബില്യണ്‍ ഡോളറും 2021-22ല്‍ 2 ബില്യണ്‍ ഡോളറും ആയിരുന്നുവെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

2023 ജൂലൈ 20 മുതല്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

എന്നിരുന്നാലും, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നത്.

ഇതനുസരിച്ച് വിവിധ രാജ്യങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി പ്രസാദ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ, ഇന്ത്യ ഈ അരി മാലിദ്വീപ്, മൗറീഷ്യസ്, മലാവി, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

2023-24-ല്‍ രാജ്യം 17 രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്തു. ഭൂട്ടാന്‍, മൗറീഷ്യസ്, സിംഗപ്പൂര്‍, നേപ്പാള്‍, യുഎഇ, കാമറൂണ്‍, കോട്ട് ഡി ഐവര്‍, ഗിനിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ അതില്‍പ്പെടുന്നു.

ഫിലിപ്പീന്‍സ്, സീഷെല്‍സ്, കൊമോറോസ്, മഡഗാസ്‌കര്‍, ഇക്വറ്റോറിയല്‍ ഗിനിയ, ഈജിപ്ത്, കെനിയ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

അതേസമയം ഡബ്ല്യുടിഒയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും കരാര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ എഫ്എസ്എ (ഫിഷറീസ് സബ്‌സിഡി കരാര്‍) ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും പ്രത്യേക ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

X
Top