റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

മാറ്റമില്ലാതെ വിപണി; ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി നേട്ടമുണ്ടാക്കുന്നു

മുബൈ: ഇന്ത്യന്‍ വിപണി വ്യാഴാഴ്ച തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി 8.6 പോയിന്റ് അഥവാ 0.044ശതമാനം മാത്രം ഉയര്‍ന്ന് 19407.10 ലെവലിലും സെന്‍സെക്‌സ് 16.74 പോയിന്റ് അഥവാ 0.026 ശതമാനം ഉയര്‍ന്ന് 65462.78 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1872 ഓഹരികള്‍ മുന്നേറുമ്പോള്‍ 955 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

129 ഓഹരി വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ഐഷര്‍ മോട്ടോഴ്‌സ്,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്,ടാറ്റ സ്റ്റീല്‍,എച്ചസിഎല്‍ ടെക് എന്നി നഷ്ടം നേരിട്ടു.

മേഖലകളില്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍ എന്നിവയില്‍ വില്‍പ്പന ദൃശ്യമാണ്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണി മന്ദഗതിയിലായെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് ത്പ്‌സെ നിരീക്ഷിക്കുന്നു.

ജൂലൈയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡ് റിസര്‍വ് അറിയിപ്പാണ് ആഗോള വിപണികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധവും ലാഭമെടുപ്പ് നടത്താന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

ആഭ്യന്തര വിപണി അമിത മൂല്യനിര്‍ണ്ണയത്തിലാണ്. നിഫ്റ്റി ദീര്‍ഘകാലത്തില്‍ 19500-19750 ലെവലില്‍ തുടരാനാണ് സാധ്യത.

X
Top