ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

കനത്ത തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം സെഷനിലും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 705.97 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 80080.57 നിലവാരത്തിലും നിഫ്റ്റി 211.15 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24500.90 നിലവാരത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

1409 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2501 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.142 ഓഹരി വിലകളില്‍ മാറ്റമില്ല.ശ്രീരാം ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടപ്പോള്‍ ടൈറ്റന്‍, എല്‍ആന്റ്ടി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോകോര്‍പ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ളവ ഇടിഞ്ഞു. ബാങ്ക്, ഐടി, റിയാലിറ്റി, എഫ്എംസിജി, ടെലികോം എന്നിവ 1 ശതമാനം വീതമാണ് പൊഴിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്മോള്ക്യാപ് 0.9 ശതാനവും ഇടിഞ്ഞു.

X
Top