ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

തകര്‍ച്ച നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാംദിവസവും കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 270.92 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 79809.65 ലെവലിലും നിഫ്റ്റി 74.05 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24426.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1838 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2052 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 147 ഓഹരി വിലകളില്‍ മാറ്റമില്ല. ശ്രീരാം ഫിനാന്‍സ്,് ഐടിസി, ഭാരത് ഇലക്ട്രോണിക്‌സ്, ട്രെന്റ് ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്. സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.3 ശതമാനവുമാണ് തകര്‍ച്ച നേരിട്ടത്.

മേഖലകളില്‍ ലോഹം, ഐടി, റിയാലിറ്റി, വാഹനം എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോള്‍ ക്യാപിിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, എഫ്എംസിജി എന്നിവ 0.2-1 ശതമാനം ഉയര്‍ന്നു.

X
Top