പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നിഫ്‌റ്റിയിലെ പകുതിയോളം ഓഹരികള്‍ നിഫ്‌റ്റിയെ കടത്തിവെട്ടി

മുംബൈ: ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി അഞ്ച്‌ മാസത്തിനുള്ളില്‍ 21 ശതമാനമാണ്‌ ഉയര്‍ന്നത്‌. 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 24 ഓഹരികളും ഇതിനേക്കാള്‍ മികച്ച നേട്ടമാണ്‌ കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ നല്‍കിയത്‌.

ജൂണ്‍ 17ന്‌ രേഖപ്പെടുത്തിയ 15,183.40 പോയിന്റ്‌ എന്ന ഒരു വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കരകയറ്റം നടത്തിയ നിഫ്‌റ്റി ചൊവ്വാഴ്ച 18,677.70 പോയിന്റ്‌ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.

അമ്പത്‌ ഓഹരികളില്‍ 46ഉം ജൂണിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും കരകയറ്റം നടത്തി. 41 ഓഹരികള്‍ ജൂണിനു ശേഷം ഇരട്ടയക്ക നേട്ടം നല്‍കി.

അദാനി എന്റര്‍പ്രൈസസ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, എസ്‌ബിഐ, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികള്‍ 29 ശതമാനം മുതല്‍ 86 ശതമാനം വരെ നേട്ടം നല്‍കി.

നവംബറില്‍ മഹീന്ദ്ര & മഹീന്ദ്ര, എസ്‌ബിഐ, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തിരിച്ചുവരവാണ്‌ ഓഹരി വിപണിയിലെ കരകയറ്റത്തിന്‌ കരുത്ത്‌ പകര്‍ന്നത്‌. പല സൂചികാധിഷ്‌ഠിത ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കാളിത്തമാണുള്ളത്‌.

ജൂലൈയ്‌ക്കും നവംബറിനും ഇടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തിയത്‌ ഒരു മാസം മാത്രമാണ്‌. ഇക്കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 80,000 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

അതേ സമയം കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ അവ ഏകദേശം 35,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌.

X
Top