അഞ്ച് വർഷത്തിനുള്ളിൽ കടൽവിഭവ കയറ്റുമതി 30 ബില്യൺ ഡോളറിലെത്തിക്കുമെന്ന് പിയൂഷ് ഗോയൽഉജ്വല യോജനക്കാർക്കുള്ള എൽപിജി സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചുകേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

16,361 കോടി രൂപ ഐഎൽ&എഫ്എസ് കടക്കാർക്ക് വിതരണം ചെയ്യാൻ നിർദേശിച്ച് എൻസിഎൽഎടി

മുംബൈ: കടക്കെണിയിലായ ഐഎൽ&എഫ്എസ് ഗ്രൂപ്പിന്റെ പുതിയ ബോർഡിനോട് ഗ്രൂപ്പിൽ ഉടനീളം ലഭ്യമായ 16,361 കോടി രൂപ പണവും ഇൻവിറ്റ് യൂണിറ്റുകളും പ്രോ-റാറ്റാ അടിസ്ഥാനത്തിൽ അതിന്റെ കടക്കാർക്ക് വിതരണം ചെയ്യാൻ നിർദേശിച്ച് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ. 16,361 കോടി രൂപയുടെ ഇടക്കാല വിതരണത്തിൽ 11,296 കോടി രൂപയും ഇൻവിറ്റ് യൂണിറ്റുകളുടെ 5,065 കോടി രൂപയും ഉൾപ്പെടുന്നു, ഇതിൽ ഭൂരിഭാഗവും മൂന്ന് വലിയ ഗ്രൂപ്പ് സ്ഥാപനങ്ങളായ ഐഎൽ&എഫ്എസ്, ഐഎഫ്ഐഎൻ, ഐടിഎൻഎൽ എന്നിവയുടെ കടക്കാർക്ക് വിതരണം ചെയ്യും. ഇടക്കാല വിതരണവുമായി ബന്ധപ്പെട്ട്, പുതിയ ബോർഡിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂയെന്നും ഇത് ആനുപാതികാടിസ്ഥാനത്തിൽ നടക്കുമെന്നും എൻസിഎൽഎടി പറഞ്ഞു.

അപ്പീൽ ട്രൈബ്യൂണൽ ഈ മാസം അവസാനത്തോടെ പരിഹാര നടപടികൾ പൂർത്തിയാക്കാൻ ഐഎൽ&എഫ്എസ്നോട് നിർദ്ദേശിച്ചു, കൂടാതെ അടുത്ത ഹിയറിംഗിനായി വിഷയം 2022 ജൂലൈ 19 ന് ലിസ്റ്റ് ചെയ്യുമെന്ന് ട്രൈബ്യൂണൽ പറഞ്ഞു. ഐഎൽ&എഫ്എസ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും പൊതു ഫണ്ടുകളും ഉൾപ്പെടെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് 99,000 കോടി രൂപയുടെ മൊത്തത്തിലുള്ള കടം നേടിയിട്ടുണ്ട്. 

X
Top