എഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നു

ഡെറ്റ് ഫണ്ടുകൾക്ക് തിരിച്ചടി നേരിടുന്നു; പുതിയ ഉല്പന്നങ്ങൾ പുറത്തിറക്കാൻ ശ്രമിച്ച് മ്യൂച്വൽ ഫണ്ട് ഹൗസുകൾ

പ്രിൽ 1 മുതൽ നിക്ഷേപകർക്ക്, മൂന്ന് വർഷത്തിൽ കൂടുതൽ ഹോൾഡിങ് കാലാവധിയുള്ള ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കുന്നതല്ലെന്ന നിയമം നടപ്പായി.

40 ട്രില്യൺ രൂപ മൂല്യമുള്ള, രാജ്യത്തെ മ്യൂച്വൽ ഫണ്ട് മേഖലയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു തീരുമാനം. ഇതോടെ ഡെറ്റ് സ്കീമുകളിലെ ആസ്തികളിൽ 35% വരെ ഇടിവുണ്ടായി. പുതിയ ഫണ്ടുകൾക്ക് രൂപം നൽകുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൽഐസി മ്യൂച്വൽ ഫണ്ട് ഫിക്സഡ് ഇൻകം സിഐഒ, മർസ്ബാൻ ഇറാനി അറിയിച്ചു. ഇക്വിറ്റി/ആർബിട്രേജിൽ 35% വരെ അലോക്കേഷനുള്ള ഡെറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ തുടങ്ങിയവ പുറത്തിറക്കാനാണ് ശ്രമം.

ഡെറ്റ് ഫണ്ടുകളുടെ ഇൻഡക്സേഷൻ ആനുകൂല്യം എടുത്തു കളഞ്ഞ നിയമം, ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് തീരുമാനം തിരിച്ചടിയായി. എങ്കിലും പുതിയ ഫണ്ടുകളിലൂടെ നിലവിലെ സാഹചര്യത്തെ മറികടക്കാനാണ് മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ ശ്രമം.

നികുതി ഘടനയുമായി ബന്ധപ്പെട്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആവശ്യം. അനുയോജ്യമായ അവബോധം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിക്ഷേപ ഉല്പന്നങ്ങൾ വിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ക്രിയാത്മകമായ രീതിയിൽ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നാണ് ഈ രംഗത്തെ വിദഗ്ധർ കരുതുന്നത്. ഫണ്ട് മാനേജർമാർ തങ്ങളുടെ ക്രിയാത്മകതയ്ക്ക് പ്രാധാന്യം നൽകേണ്ടി വരും.

ഡൈനാമിക ബോണ്ട് ഫണ്ട്, കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട് പോലെയുള്ളവ കൂടുതലായി അവതരിപ്പിക്കപ്പെടുമെന്നും കരുതുന്നു. നിലവിലെ സാഹചര്യത്തിൽ, നിക്ഷേപകർ കൂടുതൽ ആക്ടീവായി മാനേജ് ചെയ്യുന്ന ഓപ്പൺ എൻഡഡ് സ്കീമുകൾ പരിഗണിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

ഇപ്പോഴത്തേത് സർക്കാരിന്റെ ഒരു ബാലൻസിങ് സമീപനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ഉപകരണങ്ങളെയാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായം 39.5 ട്രില്യൺ മൂല്യമുള്ളതാണ്. ഇതിൽ ഡെറ്റ് ഫണ്ടുകളുടെ മൂല്യം ഏകദേശം 13 ട്രില്യൺ വരും. ഇതിൽത്തന്നെ പുതിയ ഫിനാൻസ് ബിൽ ബാധിക്കുന്നത് ഏകദേശം 4.5 ട്രില്യൺ നിക്ഷേപത്തെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയവയെക്കാൾ ചെറുതായ ഫണ്ട് ഹൗസുകൾക്കാണ് കൂടുതൽ ക്രിയാത്മകമായ അവസരങ്ങൾക്ക് സാധ്യതയെന്ന് കൊടക് എഎംസി മാനേജിങ് ഡയറക്ടർ നീലേഷ് ഷാ പറഞ്ഞു.

നിലവിലെ മാറ്റം ഗോൾഡ് ഫണ്ടുകൾ, ഇന്റർനാഷണൽ ഫണ്ടുകൾ എന്നിവയേയും ബാധിക്കും. എന്നാൽ നിക്ഷേപ തീരുമാനങ്ങളിൽ നികുതി എന്ന ഒരു ഘടകത്തിന് മാത്രം പ്രാധാന്യം നൽകരുതെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം.

X
Top