രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കിയത് 6.30 ലക്ഷം കോടിയുടെ ആനുകൂല്യങ്ങള്‍

കൊച്ചി: 2024-25 സാമ്പത്തികവര്‍ഷത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 6.30 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കിയതായി ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട്.

ആകെ നല്‍കിയ ആനുകൂല്യങ്ങളില്‍ 2.33 ലക്ഷം കോടി പിന്‍വലിക്കലുകളുടെയും സറണ്ടറിന്‍റെയും പേരിലാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.77 ശതമാനം വര്‍ധനയുണ്ട്.

മൊത്തം പ്രീമിയം വരുമാനത്തിന്‍റെ 71.92 ശതമാനം പ്രതിനിധീകരിക്കുന്ന ആനുകൂല്യ പേഔട്ടുകള്‍ ഉണ്ടായിരുന്നിട്ടു പോലും സോള്‍വന്‍സി അനുപാതങ്ങള്‍ നിയന്ത്രണ പരിധിക്കു മുകളിലാണന്നും എല്ലാ ലൈഫ് ഇന്‍ഷ്വറര്‍മാരും 2025 മാര്‍ച്ച് 31ലെ ഏറ്റവും കുറഞ്ഞ സോള്‍വന്‍സി അനുപാതം 1.50 പാലിച്ചുവെന്നും 2024-25 ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

X
Top