പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറുന്നു, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പരിമിതം

മുംബൈ: ശക്തമായ ഭവന ആവശ്യകതയും സാമ്പത്തിക പുന:രുജ്ജീവനവും റിയല്‍ എസ്റ്റേറ്റ് ഓഹരികളെ ഉയര്‍ത്തിയെങ്കിലും മ്യൂച്വല്‍ ഫണ്ടുകളുടെ ഈ മേഖലയിലെ എക്‌സ്‌പോഷ്വര്‍ പരിമിതമാണ്. മാര്‍ക്കറ്റ് ഡാറ്റ അനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ  മാക്രോടെക്ക് ഡെവലപ്പേഴ്‌സ് 17.5 ശതമാനവും ഒബ്‌റോയ് റിയാലിറ്റി 15.6 ശതമാനവും ഫീനിക്‌സ് മില്‍സ് 13.2 ശതമാനവും ബ്രിഗേഡ്് എന്റര്‍പ്രൈസസ് 12.4 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്‌സ് 11.6 ശതമാനവും ഉയര്‍ന്നു.

അതേസമയം മാക്രോടെക്കില്‍ നിപ്പോണ്‍ ഇന്ത്യയ്ക്ക് 2768 കോടി രൂപ നിക്ഷേപവും ഒബ്‌റോയ് റിയാലിറ്റിയില്‍ എച്ച്ഡിഎഫ്‌സിയ്ക്ക് 1928 കോടി രൂപയും ഫീനിക്‌സ് മില്ലില്‍ കൊടകിന് 1292 കോടി രൂപയും പ്രസ്റ്റീജില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന് 1154 കോടി രൂപയും ബ്രിഗേഡില്‍ എസ്ബിഐയ്ക്ക് 1011 കോടി രൂപയും നിക്ഷേപമാണുള്ളത്.

റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന നിയന്ത്രണങ്ങള്‍, ലിക്വിഡിറ്റി വെല്ലുവിളികള്‍, ഓഹരികളിലെ അസ്ഥിരത എന്നിവയാണ് ഫണ്ട് മാനേജര്‍മാരുടെ ജാഗ്രതയ്ക്ക് കാരണമെന്ന് വിദ്ഗ്ധര്‍ പറയുന്നു. കമ്പനികള്‍ കുറവായത് വൈവിദ്യവത്ക്കരണത്തെ ചെറുക്കുന്നു.

‘മേഖല പുനരുജ്ജീവനത്തിന്റെ പാതയിലാണെങ്കിലും സ്ഥിരതയുള്ള വരുമാന അനുമാനവും പങ്കാളിത്തവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഒരു പ്രമുഖ ഫണ്ട് മാനേജര്‍ പ്രതികരിച്ചു.

X
Top