പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

2800 കോടി രൂപയുടെ ഐപിഒയുമായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വര്‍ണ വായ്‌പാ കമ്പനി കൂടി ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യാനൊരുങ്ങുന്നു. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ 2800 കോടി രൂപയുടെ ഐപിഒ നടത്താനാണ്‌ നീക്കം.

ഐപിഒ സംബന്ധിച്ച്‌ വിദഗ്‌ധ ഉപദേശം തേടുന്നതിനായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ മാനേജ്‌മെന്റ്‌ ബാങ്കര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്‌ ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഈ വര്‍ഷം അവസാനത്തോടെ പബ്ലിക്‌ ഇഷ്യു നടത്താനാണ്‌ കമ്പനി ആലോചിക്കുന്നത്‌.

1997ല്‍ സ്ഥാപിതമായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ മുഖ്യമായും സ്വര്‍ണ വായ്‌പാ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന, ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാത്ത ധനകാര്യ സ്ഥാപനമാണ്‌. എംഎസ്‌എംഇ വായ്‌പാ ബിസിനസും കമ്പനി ചെയ്യുന്നുണ്ട്‌. 3700 ശാഖകളിലായി 23,000 ജീവനക്കാരാണ്‌ കമ്പനിയിലുള്ളത്‌.

ഇറാന്‍-യുഎസ്‌ യുദ്ധം മൂലം ഐപിഒകള്‍ നീണ്ടുപോകുന്ന സാഹചര്യമാണ്‌ നിലവില്‍ വിപണിയിലുള്ളത്‌. വിപണിയിലെ അനിശ്ചിതത്വം മൂലം ഫോണ്‍പേ ഐപിഒ മാറ്റിവെക്കാന്‍ തീരുമാനിച്ചു. അനിശ്ചിതത്വം തുടര്‍ന്നാല്‍ മറ്റ്‌ കമ്പനികളും ഐപിഒകള്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്‌.

X
Top