അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലഎല്‍പിജിക്ക് പകരക്കാരനാകാന്‍ ഡിഎംഇ; യാഥാര്‍ത്ഥ്യമായാല്‍ വിദേശ്യനാണ്യത്തില്‍ കോടികള്‍ ലാഭംഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നുആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം

100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി മൊബിക്വിക്ക്

ന്യൂഡല്‍ഹി: ഐപിഒ നീട്ടിവച്ച ഫിന്‍ടെക് സ്ഥാപനം വണ്‍ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡ് നിക്ഷേപകരില്‍ നിന്നും 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. ബിസിനസ് വ്യാപിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുകയെന്ന് കമ്പനി സ്ഥാപക ഉപാസന ടക്കു പറഞ്ഞു. ഡിസംബര്‍ പാദത്തില്‍ ആദ്യമായി ലാഭത്തിലായ കമ്പനി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും ഏറ്റെടുക്കലുകള്‍ക്കും മാര്‍ക്കറ്റിംഗിനുമാണ് നിക്ഷേപ സമാഹരണം നടത്തുന്നത്.
അതേസമയം തക്കസമയത്ത് ഐപിഒ നടത്തുമെന്നും ഒരു അഭിമുഖത്തില്‍ ഉപാസന ടക്കു പറഞ്ഞു. മുഖ്യ എതിരാളി പേടിഎമ്മിനേറ്റ തിരിച്ചടിയാണ് ഐപിഒ നീട്ടിവയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. അമേരിക്കന്‍ എക്‌സ്പ്രസ് കമ്പനി, സിക്വോയിയ കാപിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയുള്ള കമ്പനി ‘ ഇപ്പോള്‍ വാങ്ങി, പിന്നീട് പണം നല്‍കുന്ന’ സേവനങ്ങളില്‍ മുന്‍നിരയിലാണ്.
100 മില്ല്യണ്‍ രജിസ്റ്റേഡ് വരിക്കാരാണ് കമ്പനിയ്ക്കുള്ളത്. കഴിഞ്ഞവര്‍ഷം അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്നും ഫണ്ട് ലഭ്യമായതോടെ മൊബിക്വിക്കിന്റെ മൂല്യം 700 മില്ല്യണ്‍ ഡോളറായി മാറിയിരുന്നു. എന്നാല്‍ പുതിയതായി ഫണ്ടിംഗിന് ശ്രമിക്കുമ്പോള്‍ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ഉപാസന പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

X
Top