ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

ഐപിഒ ഓഹരിവിലയായി 366-385 രൂപ നിശ്ചയിച്ച് എംആന്റ് ബി എഞ്ചിനീയറിംഗ്

മുംബൈ: ഗുജറാത്ത് ആസ്ഥാനമായുള്ള എം & ബി എഞ്ചിനീയറിംഗ് പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്‍ഡായി 366-385 രൂപ നിശ്ചയിച്ചു. ഐപിഒ ജൂലൈ 30 നാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുന്നത്. 650 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന്റെ ആങ്കര്‍ ബുക്ക് ജൂലൈ 29 ന് തുടങ്ങും.

ഓഗസ്റ്റ് 1 ന് അവസാനിക്കുന്ന ഓഫറിന്റെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 4 നും ലിസ്റ്റിംഗ് ഓഗസ്റ്റ് 6 നുമാണ്. 275 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ.

മൂലധന ചെലവുകള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനും സോളാര്‍ സ്ഥാപിക്കുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക ഉപയോഗിക്കുമെന്ന് കരട് രേഖകള്‍ പറയുന്നു.

പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങളും (പിഇബി) സെല്‍ഫ് സപ്പോര്‍ട്ടഡ് സ്റ്റീല്‍ റൂഫിംഗ് സൊല്യൂഷനുകളും നിര്‍മ്മിച്ചു നല്‍കുന്ന കമ്പനി മാര്‍ച്ച് 2025 വരെ 9500 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം 77 കോടി രൂപ. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 68.8 ശതമാനം കൂടുതലാണ്.

വരുമാനം 24.3 ശതമാനം ഉയര്‍ന്ന് 988.6 കോടി രൂപയിലെത്തി.

X
Top