ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഗോള കമ്പനികളായ ഡൗ, സാപ് എന്നിവ 5,000 പേരെ ഒഴിവാക്കും

മസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലേക്ക് അമേരിക്കയിലെ മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ സയന്‍സ് കമ്പനി ‘ഡൗ’, ജര്‍മനി ആസ്ഥാനമായുള്ള സോഫ്റ്റ് വേര്‍ കമ്പനി സാപ് എന്നിവരും ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു.

ഡൗ 2000 പേരെ പിരിച്ചുവിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് കമ്പനിയുടെ ആഗോള തലത്തിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനത്തോളം വരും. ഈ വര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമാണിത്.

കമ്പനിയില്‍ നിലവില്‍ ഏകദേശം 37,800 ജീവനക്കാരുണ്ട്. നാലാംപാദത്തില്‍ 613 മില്യണ്‍ ഡോളറിന്റെ ലാഭം രേഖപ്പെടുത്തിയിരുന്നു.

സാപ് 3,000 പേരെ പിരിച്ചു വിടാനാണ് ലക്ഷ്യമിടുന്നത്. ഇത് കമ്പനിയുടെ മൊത്തെ ജീവനക്കാരുടെ 2.5 ശതമാനത്തോളം വരും. കൂടാതെ, ക്വാല്‍ട്രിക്സിലെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ചെലവ് ചുരുക്കല്‍, ക്ലൗഡ് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയ്ക്കായാണ് സാപ്പിന്റെ ഈ നടപടി.

പിരിച്ചു വിടലിന്റെ ഭാഗമായി ജര്‍മ്മനിയിലെ ആസ്ഥാന കേന്ദ്രത്തിലെ 200 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സാപ് നാലാംപാദത്തില്‍ 30 ശതമാനം വരുമാന വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാപ് 2018ല്‍ എട്ട് ബില്യണ്‍ ഡോളറിനാണ് ക്വാല്‍ട്രിക്സിനെ വാങ്ങിയത്.

നിലവില്‍ ക്വാല്‍ട്രിക്സിന്റെ വിപണി മൂല്യം ഏഴ് ബില്യണ്‍ ഡോളറാണ്. സാപ്പിന് 71 ശതമാനം ഓഹരിപങ്കാളിത്തമാണ് ക്വാല്‍ട്രിക്സിലുള്ളത്. പ്രമുഖ ടെക് കമ്പനിയായ ഐബിഎം കോര്‍പറേഷനും ബുധനാഴ്ച്ച 3,900 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

X
Top