സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മാൻകൈൻഡ് ഫാർമ ഐപിഒ നാളെ

കൊച്ചി: മാൻകൈൻഡ് ഫാ‍ർമ ഐപിഒ നാളെ തുടങ്ങും. ഏപ്രിൽ 25 മുതൽ ഏപ്രിൽ 27 വരെയാണ് ഐപിഒ. പ്രൊമോട്ട‍‍‍ർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 40,058,884 ഇക്വിറ്റി ഓഹരികളുടെ ഓഫ‍ർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1026 രൂപ മുതല് 1080 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 13 ഓഹരികൾക്കും തുട‍ർന്ന് അതിൻെറ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരി വിൽപ്പനയിലൂടെ ബ്രാൻഡ് കൂടുതൽ വളർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഐപിഒയ്ക്ക് മുന്നോടിയായി, ആങ്കർ നിക്ഷേപകരുടെ ബിഡ്ഡിംഗ് ഏപ്രിൽ 24 ന് നടക്കും. ഐ‌പി‌ഒയുടെ പ്രൈസ് ബാൻഡ് ഓഹരിയൊന്നിന് 1,026 രൂപക്കും 10 80 രൂപക്കും ഇടയിലാണ്.

ഓഫർ ഷെയറുകളിൽ 50 ശതമാനം യോഗ്യതയുള്ള സ്ഥാപന നിക്ഷേപക‍ർക്കായി നീക്കിവച്ചിരിക്കുന്നു. അതേസമയം, 15ശതമാനം സ്ഥാപനേതര നിക്ഷേപകർക്കായും ബാക്കി 35 ശതമാനം റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർക്കായുമണ് മാറ്റി വച്ചിരിക്കുന്നത്.

ഐപിഒ പൂർണ്ണമായും ഒഎഫ്എസ് ആണ്. ഓഹരി ഉടമകൾ മൊത്തം നാല് കോടി ഓഹരികൾ ആണ് വിൽക്കുന്നത്.

ഓഹരികൾ വിൽക്കുന്ന ഷെയർഹോൾഡർമാരിൽ മ്പനി ചെയർമാൻ രമേഷ് ജുനേജ ഉണ്ട്. മൂന്ന് കോടി ഓഹരികൾ ആണ് വിൽക്കുന്നത്.

മാൻകൈൻഡിൻെറ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ജുനേജ മൂന്ന് ലക്ഷം ഓഹരികൾ വിൽക്കും. മറ്റൊരു പ്രൊമോട്ടറായ ശീതൾ അറോറ 28 ലക്ഷം ഓഹരികൾ വിൽക്കും. ബെയിജ് ലിമിറ്റഡ്, ഇൻവെസ്റ്റ്മന്റ് ട്രസ്റ്റ് തുടങ്ങിയ നിക്ഷേപകരും കമ്പനിയിലെ ഓഹരികൾ വിൽക്കും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ, ജെപി മോർഗൻ ഇന്ത്യ തുടങ്ങിയ കമ്പനികൾ ഐപിഒയുടെ ലീഡ് മാനേജർമാരായി (ബിആർഎൽഎം) പ്രവർത്തിക്കുന്നു.

കെഫിൻ ടെക്നോളജീസ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

X
Top