കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

ലുപിന്റെ ഡ്രോസ്‌പൈറനോൺ ഗുളികയ്ക്ക് യുഎസ്ഡിഎഫ്എ അനുമതി

മുംബൈ: കമ്പനിയുടെ ഡ്രോസ്‌പൈറനോൺ ഗുളികകൾ അമേരിക്കയിൽ വിപണനം ചെയ്യാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാവായ ലുപിൻ അറിയിച്ചു.

ഒരു പ്രോജസ്റ്റിൻ മരുന്നാണ് ഡ്രോസ്പൈറനോൺ, ഇത് ഗർഭനിരോധന ഗുളികകളിലും ആർത്തവവിരാമ ഹോർമോൺ തെറാപ്പിയിലും ഉപയോഗിക്കുന്നു. ഈ മരുന്ന് എക്സ്എൽറ്റിസ് യുഎസ്എ ഇങ്കിന്റെ സ്ലൈണ്ട് ഗുളികകൾക്ക് തുല്യമാണ്.

ഒരു ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. കമ്പനി യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഏഷ്യാ പസഫിക് (APAC), ലാറ്റിൻ അമേരിക്ക (LATAM), യൂറോപ്പ് എന്നിവയുൾപ്പെടെ 100-ലധികം വിപണികളിൽ ബ്രാൻഡഡ്, ജനറിക് ഫോർമുലേഷനുകൾ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ, എപിഐകൾ എന്നിവയുടെ വിപുലമായ ശ്രേണി വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നു.

മരുന്ന് നിർമ്മാതാവ് കഴിഞ്ഞ പാദത്തിൽ 89.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇയിൽ ലുപിൻ ഓഹരികൾ 0.58 ശതമാനം ഇടിഞ്ഞ് 708 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top