2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

എല്‍ഐസി ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

നുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസി ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.

അതേ സമയം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഈ ത്രൈമാസത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എല്‍ഐസി ഇന്‍ഫോസിസിന്റെ 1.68 കോടി ഓഹരികള്‍ വാങ്ങി. ഇതോടെ എല്‍ഐസിക്ക്‌ ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 7.71 ശതമാനത്തില്‍ നിന്നും 8.19 ശതമാനമായി ഉയര്‍ന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 36.28 ശതമാനത്തില്‍ നിന്നും 35.08 ശതമാനമായി കുറഞ്ഞു.

അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമസ്ഥതയുള്ള കമ്പനികളിലൊന്നാണ്‌ ഇന്‍ഫോസിസ്‌ ഇപ്പോഴും. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ ഇന്‍ഫോസിസില്‍ 18.28 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്‌.

ചില്ലറ നിക്ഷേപകര്‍ 13 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ നിരാശാജനകമായ പ്രവര്‍ത്തനഫലമായിരുന്നു ഇന്‍ഫോസിസിന്റേത്‌. ഇതിനെ തുടര്‍ന്ന്‌ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു.

പല ബ്രോക്കറേജുകളും ഇന്‍ഫോസിസിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു.

X
Top