100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

എല്‍ഐസി ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

നുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസി ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.

അതേ സമയം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഈ ത്രൈമാസത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എല്‍ഐസി ഇന്‍ഫോസിസിന്റെ 1.68 കോടി ഓഹരികള്‍ വാങ്ങി. ഇതോടെ എല്‍ഐസിക്ക്‌ ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 7.71 ശതമാനത്തില്‍ നിന്നും 8.19 ശതമാനമായി ഉയര്‍ന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 36.28 ശതമാനത്തില്‍ നിന്നും 35.08 ശതമാനമായി കുറഞ്ഞു.

അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമസ്ഥതയുള്ള കമ്പനികളിലൊന്നാണ്‌ ഇന്‍ഫോസിസ്‌ ഇപ്പോഴും. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ ഇന്‍ഫോസിസില്‍ 18.28 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്‌.

ചില്ലറ നിക്ഷേപകര്‍ 13 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ നിരാശാജനകമായ പ്രവര്‍ത്തനഫലമായിരുന്നു ഇന്‍ഫോസിസിന്റേത്‌. ഇതിനെ തുടര്‍ന്ന്‌ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു.

പല ബ്രോക്കറേജുകളും ഇന്‍ഫോസിസിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു.

X
Top