തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എൽജി ഐപിഒ ഉടനില്ല

മുംബൈ: ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയുടെ ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉടനുണ്ടായേക്കില്ല.

ആഗോള താരിഫ് യുദ്ധപശ്ചാത്തലത്തിൽ ഓഹരി വിപണി വൻ ചാഞ്ചാട്ടം നേരിടുന്നത് കണക്കിലെടുത്ത്, ഐപിഒ നടപടികൾ കമ്പനി കൽകാലം വൈകിപ്പിക്കുകയാണെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ നിലവിലെ നടപടിക്രമങ്ങൾ പ്രകാരം അടുത്തമാസമാണ് ഐപിഒ നടക്കേണ്ടത്. നേരത്തെ 15 ബില്യൻ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരുന്നു ഐപിഒയ്ക്കുള്ള എൽജിയുടെ മുന്നൊരുക്കങ്ങൾ.

നിലവിൽ മൂല്യം കൽപിക്കുന്നത് 10.5-11.5 ബില്യൻ ഡോളർ വരെ (ഏകദേശം ഒരുലക്ഷം കോടി രൂപ).

പൂർണമായും ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) പ്രകാരമായിരിക്കും എൽജി ഇലക്ട്രോണിക്സിന്റെ ഐപിഒ.

നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) കൈവശമുള്ള ഓഹരികളിൽ‌ നിശ്ചിതവിഹിതം വിറ്റഴിക്കുന്ന മാർഗമാണിത്. അതായത്, ഐപിഒയിൽ പുതിയ ഓഹരികളുണ്ടാവില്ല (ഫ്രഷ് ഇഷ്യൂ).

ഏകദേശം 15% ഓഹരികളാണ് എൽജിയുടെ മാതൃകമ്പനി ഐപിഒ വഴി വിറ്റഴിക്കുക.

X
Top