Alt Image
ഗൾഫ് രാജ്യങ്ങളുമായും വമ്പൻ കരാറിന് ഇന്ത്യഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കുംലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുന്നുവെന്ന് മോദിസർക്കാർ എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി കോർപറേറ്റ് വായ്പ; കർഷകർക്ക് നൽകിയത് വെറും 1.67 ലക്ഷം കോടി രൂപയുടെ മാത്രം ആശ്വാസംഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

ഫ്യൂച്ചർ റീട്ടെയിലിന്റെ ഫോറൻസിക് ഓഡിറ്റ് നടത്താനൊരുങ്ങി വായ്പക്കാർ

മുംബൈ: പാപ്പരത്വ നടപടികൾ നേരിടുന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ (FRL) ഫോറൻസിക് ഓഡിറ്റ് നടത്താൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പക്കാർ ബിഡിഒ ഇന്ത്യയെ നിയമിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ റീട്ടെയിൽ തങ്ങളുടെ കമ്പനികളെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ യൂണിറ്റിന് വിറ്റ് പാപ്പരത്തം തടയാൻ ശ്രമിച്ചിരുന്നു. 3,495 കോടി രൂപ കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് കടക്കാർ ഈ ഇടപാടിന് അംഗീകാരം നൽകിയില്ല.

വായ്പക്കാർക്ക് പുറമെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഫ്യൂച്ചർ റീട്ടെയിലിന്റെ ഫോറൻസിക് ഓഡിറ്റ് നടത്താൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ചോക്ഷി & ചോക്ഷിയെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു. എന്നാൽ സെബി റിപ്പോർട്ടിലേക്ക് പ്രവേശനം ലഭിക്കാത്തതിനാൽ ലോൺ അക്കൗണ്ടിന്റെ സ്വതന്ത്രമായ വിലയിരുത്തൽ വേണമെന്നാണ് വായ്പക്കാർ പറയുന്നത്.

അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ബിഡിഒ തയ്യാറായില്ല. ഫ്യൂച്ചർ റീട്ടെയിലിന്റെ കുടിശ്ശികയുള്ള വായ്പകൾ ഓഫ്‌ഷോർ ലോണിംഗ് ഉൾപ്പെടെ 14,090 കോടി രൂപയാണ്. മാർച്ചിൽ, വാടക നൽകാത്തതിനാൽ 900 ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകൾ സ്ഥിതിചെയ്യുന്ന സ്ഥലം റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു.

X
Top