പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ലീലാ ഹോട്ടല്‍സ്‌ 7% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

സ്‌ക്ലോസ്‌ ബാംഗ്ലൂരിന്റെ ഉടമസ്ഥതയിലുള്ള ലീലാ ഹോട്ടല്‍സിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തു. ഐപിഒ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന ലിസ്റ്റിംഗാണ്‌ ഇന്നലെയുണ്ടായത്‌.

ഐ പി ഒ വിലയായ 436 രൂപയില്‍ നിന്നും ഏഴ്‌ ശതമാനം ഡിസ്‌കൗണ്ടോടെയാണ്‌ ലീലാ ഹോട്ടല്‍സ്‌ എന്‍സ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌. 406 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി 405 രൂപ വരെ ഇടിയുകയും അതിനു ശേഷം 432 രൂപ വരെ ഉയരുകയും ചെയ്‌തു.

ലീലാ ഹോട്ടല്‍സിന്റെ ഐ പി ഒ മെയ്‌ 26 മുതല്‍ 28 വരെയാണ്‌ നടന്നത്‌. 4.50 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 3500 കോടി രൂപയാണ്‌ ഐപിഒ വഴി ലീല ഹോട്ടല്‍സ്‌ സമാഹരിച്ചത്‌. 2500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 2300 കോടി രൂപ കടം തിരിച്ചടക്കുന്നതിനായി കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കും.

2019ല്‍ സ്ഥാപിതമായ സ്‌ക്ലോസ്‌ ബാംഗ്ലൂര്‍ മുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ ശൃംഖലകളില്‍ ഒന്നാണ്‌.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലീലാ ഹോട്ടല്‍സ്‌ കൈവരിച്ച ലാഭം 47.66 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ കമ്പനി 2.13 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായി.

X
Top