എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കെടിഎം ഇനി ബജാജ് ഓട്ടോയ്ക്ക് സ്വന്തം

മുംബൈ: കടബാധ്യത കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓസ്ട്രിയന്‍ ആഡംബര ബൈക്ക് കമ്പനിയായ കെടിഎമ്മിനെ ഏറ്റെടുത്ത് ബജാജ് ഓട്ടോ ലിമിറ്റഡ്. മേയില്‍ ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ക്ക് യൂറോപ്യന്‍ റെഗുലേറ്റര്‍മാരില്‍ നിന്ന് അന്തിമാനുമതി ലഭിച്ചതോടെയാണ് പൂര്‍ത്തിയായത്.

മുമ്പ് ചെറിയ ശതമാനം ഓഹരികള്‍ ബജാജ് ഓട്ടോയ്ക്ക് കെടിഎമ്മില്‍ ഉണ്ടായിരുന്നു. 7,765 കോടി രൂപയുടെ ഇടപാടോടെ കെടിഎമ്മിന്റെ നിയന്ത്രണം ബജാജ് ഓട്ടോയ്ക്ക് സ്വന്തമാകും. സബ്‌സിഡിയറി കമ്പനിയായ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ബിവി മുഖേനയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

സൂറിച്ച്, വിയന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കെടിഎം ഹോള്‍ഡിംഗ്‌സിന്റെ മാതൃകമ്പനിയായ പിയറര്‍ മൊബിലിറ്റി എജി ഇനിമുതല്‍ ബജാജ് മൊബിലിറ്റി എജി എന്നറിയപ്പെടും. പിയറര്‍ മൊബിലിറ്റി എജിയുടെ 74 ശതമാനത്തിലധികം ഓഹരികളും ബജാജ് ഓട്ടോയുടെ കൈവശമായിരിക്കും.

പ്രീമിയം, സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ബജാജ് ഓട്ടോയ്ക്ക് സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ വഴി സാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ കെടിഎമ്മിന് കടബാധ്യതകള്‍ തീര്‍ക്കാനായി ഏകദേശം 5,280 കോടി രൂപ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് കൈമാറിയിരുന്നു.

ഇന്ത്യയില്‍ കെടിഎം ബൈക്കുകളുടെ ഉത്പാദനവും കയറ്റുമതിയും വര്‍ധിക്കാന്‍ ഏറ്റെടുക്കല്‍ ഗുണം ചെയ്യും. 80ലേറെ രാജ്യങ്ങളിലേക്ക് കെടിഎം ബൈക്കുകള്‍ കയറ്റുമതി ഇന്ത്യയില്‍ നിന്നായേക്കും. 2007ലാണ് ബജാജ് ഓട്ടോ കെടിഎമ്മില്‍ ഓഹരി പങ്കാളിത്തം നേടുന്നത്.

തുടക്കത്തില്‍ ന്യൂനപക്ഷ ഓഹരികളായിരുന്നു ഇന്ത്യന്‍ കമ്പനിക്ക് ഉണ്ടായിരുന്നത്.

X
Top