സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

പ്രവാസികൾക്കായി സെമി സ്ലീപ്പർ എയർ കണ്ടീഷൻ ബസുകളുമായി കെഎസ്ആർടിസി

കൊച്ചി: വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് സുരക്ഷിതമായി വീടുകളിൽ എത്താൻ സഹായിക്കുന്ന പ്രത്യേക സർവീസുകൾ ആരംഭിക്കുയാണ് കെഎസ്ആർടിസി. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് സ‍ർവീസ് ആംരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാ‍ർ വ്യക്തമാക്കി. ബാഗേജുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും.

പരീക്ഷണം വിജയിച്ചാൽ മറ്റ് വിമാന താവളങ്ങളിൽ നിന്നും സർവീസ് തുടങ്ങും. 16 ബസുകളാണ് ആദ്യം സർവീസ് നടത്തുക. കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്കും കോഴിക്കോട്ടേക്കും ബസുകൾ ആദ്യ ഘട്ടത്തിൽ സ‍ർവീസ് നടത്തും.

സെമി സ്ലീപ്പ‍ർ എയർ കണ്ടീഷണർ ബസുകളാണ് സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ആദ്യ സർവീസ് . ബുക്കിംങ് ഓൺലൈനിൽ ആയിരിക്കും.

ലേണേഴ്സ് എടുക്കുന്ന പ്രവാസികൾക്ക് അഞ്ച് ദിവസത്തിനകം തന്നെ ലൈസൻസ് ടെസ്റ്റിന് ഡേറ്റ് ലഭിക്കും.

അതുപോലെ മാർച്ച് 30ന് മുമ്പ് എല്ലാ ബസ് സ്റ്റേഷനുകളും മാലിന്യമുക്തമാക്കും എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ആധുനിക സജ്ജീകരണങ്ങളോടെ 40 എസി സൂപ്പർ ഫാസ്റ്റ് ബസുകൾ സർവീസ് തുടങ്ങും.

കേരളത്തിലെ 93 കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ നഷ്ടത്തിലുള്ളതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ പുതിയ മിനി ഫാസ്റ്റ് പാസഞ്ചർ സർവീസും ഉടൻ ആരംഭിക്കും. ഒരു മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണിത്.

വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകളാണ് ട്രയൽ റണ്ണിൽ ഉൾപ്പെടുത്തിയത്. ഒരു ബസ് പത്തനാപുരം-നെടുങ്കണ്ടം-നെടുങ്കണ്ടം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തി. മറ്റ് രണ്ടുബസുകൾ ലോക്കൽ സർവീസാണ് നടത്തിയത്. ട്രയലിൽ കട്ടപ്പന റൂട്ടിലെ സർവീസ് ഏറ്റവും കാര്യക്ഷമമാണെന്ന് കണ്ടെത്തിയിരുന്നു.

നഷ്ടം കുറയ്ക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് കെഎസ്ആ‍ർടിസി. കിലോമീറ്ററിന് 60 രൂപയെങ്കിലും ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കും.

വരുമാനം വർധിപ്പിക്കുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മാർച്ചിൽ കെഎസ്ആർടിസിക്ക് 650 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

X
Top