Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി വിഭജനത്തിനൊരുങ്ങുന്നു

ന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കുകളിൽ മൂന്നാം സ്ഥാനം കൊട്ടക് ബാങ്കിനാണുള്ളത്. ബാങ്ക് അവരുടെ ഓഹരികൾ വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നു. ബാങ്ക് നവംബർ 21 വെള്ളിയാഴ്ച ഓഹരികൾ വിഭജിക്കാൻ തീരുമാനിക്കുന്നതിനുള്ള യോഗം ചേരും. റെക്കോർഡ് തിയതി എന്നാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

15 വർഷങ്ങൾക്കു ശേഷമാണ് ബാങ്ക് ഓഹരി വിഭജനം വീണ്ടും നടത്തുന്നത്.2010 ലാണ് ഇതിനു മുൻപ് ഓഹരി വിഭജിച്ചിട്ടുള്ളത്. 10 രൂപ മുഖ വിലയുള്ള ഓഹരി 5 രൂപയായി വിഭജിച്ചു. അന്ന് നിക്ഷേപകർക്ക് 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികളും നൽകിയിരുന്നു. ഓഹരിയിൽ ലിസ്ക്വിഡിറ്റി ഉറപ്പു വരുത്തുന്നതിനാണ് ഓഹരി വിഭജനം നടത്താറുള്ളത്. ഇത് ഓഹരി ഉടമകൾക്ക് കൂടുതൽ താങ്ങാവുന്ന വിലയിൽ വാങ്ങുന്നതിനു സഹായിക്കുന്നു.

കഴിഞ്ഞ മാസമാണ് ബാങ്കിന്റെ രണ്ടാം പാദ ഫലങ്ങൾ പുറത്തു വന്നത്. ബാങ്കിന്റെ അറ്റലാഭത്തിൽ 2.7 ശതമാനത്തിന്റെ കുറവ് ഉണ്ടായി. അറ്റ പലിശ വരുമാനം 4 ശതമാനം വർധിച്ച് 7311 കോടി രൂപയായി. അറ്റ പലിശ മാർജിൻ 4.54 ശതമാനമായി. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 3 ശതമാനവും വർധിച്ചു.

പാദ ഫലങ്ങൾക്ക് ശേഷം ബ്രോക്കറേജായ നോമുറ ഓഹരിക്ക് ഹോൾഡ് എന്ന റേറ്റിംഗ്‌ ആണ് നൽകിയത്. ഓഹരി വില 2200 രൂപ വരെ എത്തുമെന്ന വിലയിരുത്തലാണ് ബ്രോക്കറേജ് പങ്കു വച്ചത്. ഭൂരിഭാഗം അനലിസ്റ്റുകളും ഓഹരിക്ക് ന്യൂട്രൽ ആയ സമീപനമാണ് നൽകിയിരുന്നത്.

നുവാമ ഓഹരിക്ക് 2082 രൂപയാണ് ടാർഗറ്റ് വിലയായി നൽകിയത്. തുടർച്ചയായ രണ്ട് പാദങ്ങളിലും ബാങ്കിന്റെ മാർജിൻ, സ്ലിപ്പേജ് എന്നിവ മറ്റു ബാങ്കുകളെ അപേക്ഷിച്ച് കുറവായി തുടർന്നു എന്ന ബ്രോക്കറേജ് കണ്ടെത്തി. ഓഹരി വിപണിയിൽ നുവാമ നൽകിയ നിലവാരത്തിലാണ് നിലവിൽ ഓഹരി വ്യാപാരം ചെയ്യുന്നത്. ഈ വര്ഷം 16 ശതമാനത്തിന്റെ റിട്ടേൺ കൈവശമുള്ള നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.

40 വർഷത്തെ ചരിത്രം
കൊട്ടക് ബാങ്ക് 1985 ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വിശ്വാസതയുള്ള ബാങ്കുകളിലൊന്നായി മാറാൻ കൊട്ടക് ബാങ്കിനെ നയിച്ചത് ബാങ്കിന്റെ സ്ഥാപകൻ ഉദയ് കൊട്ടക് തന്നെയാണ്. 40 വർഷങ്ങൾക്ക് മുൻപ് ചെറിയൊരു മൂലധനം കൈവശം വച്ച് കൊണ്ട് 26 വയസുള്ള ഉദയ് കൊട്ടക് സ്ഥാപിച്ച ബാങ്കിന് ഇന്ന് ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായി മാറാൻ സാധിച്ചു.

ഉദയ് കൊട്ടക് തന്റെ ആശയവുമായി രംഗത്തെത്തിയപ്പോൾ ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. ഇന്ത്യയിലാണ് 97 ശതമാനം ബാങ്കുകളും സർക്കാർ നിയന്ത്രണത്തിലായിരുന്നു. സ്ഥിരമായ പലിശ നിരക്കാണ് അന്ന് നില നിന്നിരുന്നത്. വായ്പയെടുക്കുന്ന വ്യക്തിക്ക് 17 ശതമാനവും, ഡെപ്പോസിറ്റ് നൽകുന്ന വ്യക്തിക്ക് 6 ശതമാനവുമായിരുന്നു ബാങ്കുകൾ നിശ്ചയിച്ചിരുന്നത്.

ഈ നിരക്കിൽ ചെറുകിട വ്യവസായങ്ങൾക്ക് വായ്പയെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഉദയ് കൊട്ടക് മനസിലാക്കി. ഈ ആശയമാണ് ബാങ്ക് ആരംഭിക്കുന്നതിലേക്ക് നയിച്ചത്. തുടർന്ന് ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം ബാങ്കിലേക്ക് എത്തിയത് വഴിത്തിരിവായി. കൊട്ടക് മഹീന്ദ്രയുടെ ആദ്യത്തെ വെഞ്ചർ ക്യാപിറ്റലിസ്റ്റായി ആനന്ദ് മഹിന്ദ്ര മാറി.

ഈ പങ്കാളിത്തം ബാങ്കിന്റെ പേര് കൊട്ടക് മഹീന്ദ്ര ബാങ്ക് എന്ന പേരിലേക്ക് മാറ്റുന്നതിനും കാരണമായി.

X
Top