തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33% ഓഹരി സ്വന്തമാക്കാൻ കെകെആർ

മുംബൈ: യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ (യുപിഎൽ) അനുബന്ധ സ്ഥാപനമായ അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 300 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള നിക്ഷേപ സ്ഥാപനമായ കോൾബെർഗ് ക്രാവിസ് റോബർട്ട്സ് ആൻഡ് കമ്പനി (കെകെആർ).

നിർദിഷ്ട ഏറ്റെടുക്കലിനായി സ്ഥാപനം യുപിഎല്ലുമായി കരാർ ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി (SDGs) പ്രവർത്തിക്കുന്നവ ഉൾപ്പെടെയുള്ള നിർണായക ആഗോള വെല്ലുവിളികൾ പരിഹരിക്കുന്ന ബിസിനസ്സുകളിൽ നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അതിന്റെ ഗ്ലോബൽ ഇംപാക്റ്റ് ഫണ്ടിലൂടെയാണ് കെകെആർ ഈ നിക്ഷേപം നടത്തുന്നത്.

കാർഷിക/വ്യാവസായിക രാസവസ്തുക്കൾ, കെമിക്കൽ ഇന്റർമീഡിയറ്റുകൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് യുപിഎൽ ലിമിറ്റഡ്. കൂടാതെ ഇത് വിള സംരക്ഷണ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഈ യുപിഎലിന്റെ അഗ്രിടെക് വിഭാഗമാണ് അഡ്വാന്റ എന്റർപ്രൈസസ്. അഡ്വാന്റക്ക് നിലവിൽ ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 84 രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top