ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33% ഓഹരി സ്വന്തമാക്കാൻ കെകെആർ

മുംബൈ: യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡിന്റെ (യുപിഎൽ) അനുബന്ധ സ്ഥാപനമായ അഡ്വാന്റ എന്റർപ്രൈസസിന്റെ 13.33 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 300 മില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള നിക്ഷേപ സ്ഥാപനമായ കോൾബെർഗ് ക്രാവിസ് റോബർട്ട്സ് ആൻഡ് കമ്പനി (കെകെആർ).

നിർദിഷ്ട ഏറ്റെടുക്കലിനായി സ്ഥാപനം യുപിഎല്ലുമായി കരാർ ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി (SDGs) പ്രവർത്തിക്കുന്നവ ഉൾപ്പെടെയുള്ള നിർണായക ആഗോള വെല്ലുവിളികൾ പരിഹരിക്കുന്ന ബിസിനസ്സുകളിൽ നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അതിന്റെ ഗ്ലോബൽ ഇംപാക്റ്റ് ഫണ്ടിലൂടെയാണ് കെകെആർ ഈ നിക്ഷേപം നടത്തുന്നത്.

കാർഷിക/വ്യാവസായിക രാസവസ്തുക്കൾ, കെമിക്കൽ ഇന്റർമീഡിയറ്റുകൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് യുപിഎൽ ലിമിറ്റഡ്. കൂടാതെ ഇത് വിള സംരക്ഷണ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഈ യുപിഎലിന്റെ അഗ്രിടെക് വിഭാഗമാണ് അഡ്വാന്റ എന്റർപ്രൈസസ്. അഡ്വാന്റക്ക് നിലവിൽ ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 84 രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top