എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്ത്

വടകര: നാളികേര ഉത്പാദനത്തിൽ കേരളത്തെ പിന്തള്ളി കർണാടക മുന്നിൽ. നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ തമിഴ്നാടിനും പിന്നിൽ മൂന്നാമതാണ് കേരളം.

726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. 2011-15 കാലഘട്ടത്തിലാണ് ഇതിനുമുൻപ് കേരളത്തിലെ നാളികേര ഉത്പാദനം കൂപ്പുകുത്തിയത്. അന്ന് തമിഴ്നാടും കർണാടകയും മുന്നേറിയെങ്കിലും 2015-16-ൽ കേരളം തിരിച്ചുവന്നു.

2017-18ൽ 845 കോടി തേങ്ങ ഉത്പാദിപ്പിച്ച് റെക്കോഡിട്ടു. പിന്നീട് തകർച്ച തുടങ്ങി. 2022-23-ൽ കർണാടക കേരളത്തെ മറികടന്നു. 2000-01-ൽ കേരളത്തിൽ 9.25 ലക്ഷം ഹെക്ടറിൽ നാളികേരക്കൃഷിയുണ്ടായിരുന്നു. ഇപ്പോൾ 7.59 ലക്ഷം ഹെക്ടറാണ്. 2017-18-ൽ 8.07 ഹെക്ടറിൽ കൃഷിയുണ്ടായിരുന്നു.

ആറുവർഷംകൊണ്ട് 48,000 ഹെക്ടർ കുറഞ്ഞു. 2000-01-ൽ 3.33 ലക്ഷം ഹെക്ടറിൽ കൃഷിയുണ്ടായിരുന്ന കർണാടക 2023-24-ൽ 7.33 ലക്ഷം ഹെക്ടറിലേക്കെത്തി. തമിഴ്‌നാട് 3.23 ലക്ഷം ഹെക്ടറിൽനിന്ന് 4.96 ഹെക്ടറിലേക്കും.

രൂക്ഷമായ വിലയിടിവുണ്ടായ മൂന്നുവർഷത്തിനിടെ 130 കോടി തേങ്ങ കുറഞ്ഞു. 2020-21-ലാണ് വില കുറഞ്ഞുതുടങ്ങിയത്. അന്ന് 694 കോടിയായിരുന്നു ഉത്പാദനം.

X
Top