ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദം: അറ്റാദായത്തില്‍ 68 ശതമാനത്തിന്റെ ഇടിവ്

ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 272.1 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68.5 ശതമാനം ഇടിവ്.

വരുമാനം 9.4 ശതമാനം ഉയര്‍ന്ന് 2670 കോടി രൂപയായി. എബിറ്റ 34.1 ശതമാനം താഴ്ന്ന് 745.3 കോടിരൂപയായപ്പോള്‍ 2 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായി. 6,564 മെഗാവാട്ടായി പ്രവര്‍ത്തന ശേഷി വര്‍ദ്ധിച്ചതായി കമ്പനി അറിയിക്കുന്നു.

2022 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ ശേഷി വര്‍ദ്ധനവ്. 5 വര്‍ഷത്തേക്ക് സജ്ജന്‍ ജിന്‍ഡാലിനെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പുനര്‍ നിയമിക്കാനും ജെഎസ്ഡബ്ല്യു എനര്‍ജി ബോര്‍ഡ് അംഗീകാരം നല്‍കി. 2024 ജനുവരി 1 മുതലാണ് നിയമനം.

X
Top