നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപ

ജെപി മോര്‍ഗന്റെ സിഇഒയായി പ്രബ്ദേവ് സിംഗ്, നിയമനത്തിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. സിംഗിന്റെ നിയമനത്തിന് കേന്ദ്രബാങ്ക് അനുമതി നല്‍കിയതായി ജെപി മോര്‍ഗന്‍ വക്താവ് ചൊവ്വാഴ്ച ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

നവംബര്‍ മുതല്‍ ജെപി മോര്‍ഗന്റെ ഇടക്കാല സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രബ്ദേവ് സിംഗ്. 1922 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനമാണ് ജെപി മോര്‍ഗന്‍. 15 വര്‍ഷം മുമ്പാണ് രാജ്യത്ത് വാണിജ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിലവില്‍ നാല് വാണിജ്യ ബാങ്ക് ശാഖകളാണുള്ളത്. പരിശീലനം ലഭിച്ച എഞ്ചിനീയറായ സിംഗ്, 2010ലാണ് ജെപി മോര്‍ഗനില്‍ ചേരുന്നത്. അതിന് മുന്‍പ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയിലായിരുന്നു.

X
Top