പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

മുനമ്പം ഹാർബർ വികസനത്തിന്‌ ഡിപിആർ തയ്യാർ; നടപ്പാക്കുന്നത്‌ 200 കോടിയുടെ പദ്ധതി

വൈപ്പിൻ: മുനമ്പം ഫിഷിങ്‌ ഹാർബർ വികസനത്തിന് വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക്‌ 200 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

ഫിഷറീസ് വകുപ്പ് ഡയറക്ടർ വ്യാഴാഴ്‌ചയോടെ ‘സാഗർമാല’ പദ്ധതിയിലേക്ക് ഇത്‌ കൈമാറും. 42,546 ടണ്ണോളം മത്സ്യോൽപ്പന്നങ്ങളാണ്‌ ഓരോ വർഷവും ഹാർബറിൽ എത്തുന്നത്‌. ഇത്‌ കൈകാര്യം ചെയ്യാനും മറ്റു നടപടികളിലും കാലിക മാനദണ്ഡങ്ങൾ പാലിക്കാൻ പര്യാപ്തതയില്ലെന്നു തിരിച്ചറിഞ്ഞാണ് വികസനത്തിന് ഒരുങ്ങുന്നത്.

ജനുവരി 24ന് എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ ജി പ്രിയങ്ക വിളിച്ചുചേർത്ത യോഗത്തിലെ കണക്കനുസരിച്ച് 115 കോടി രൂപയായിരുന്നു പ്രാഥമികമായി കണക്കാക്കിയത്. കോഴിക്കോട് എൻഐടിയിൽനിന്നുള്ള വിദഗ്ധരടക്കം പങ്കെടുത്തിരുന്നു. പിന്നീട് മുനമ്പം ഹാർബറിൽ നടന്ന മൊഴിയെടുപ്പിലാണ് ജിഎസ്ടി ഉൾപ്പെടെ പദ്ധതിവിഹിതം 200 കോടി രൂപയായി വർധിപ്പിച്ചത്.

രണ്ടുനിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ലേല ഹാളുകൾ, പാർക്കിങ്‌ സൗകര്യം, മറൈൻ ആംബുലൻസ് സ‍ൗകര്യം, അഗ്നിരക്ഷാസേന എന്നിവയുൾപ്പെടെയാണ് ഫിഷിങ്‌ ഹാർബർ വികസനം. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്.

X
Top