എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

മുനമ്പം ഹാർബർ വികസനത്തിന്‌ ഡിപിആർ തയ്യാർ; നടപ്പാക്കുന്നത്‌ 200 കോടിയുടെ പദ്ധതി

വൈപ്പിൻ: മുനമ്പം ഫിഷിങ്‌ ഹാർബർ വികസനത്തിന് വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക്‌ 200 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

ഫിഷറീസ് വകുപ്പ് ഡയറക്ടർ വ്യാഴാഴ്‌ചയോടെ ‘സാഗർമാല’ പദ്ധതിയിലേക്ക് ഇത്‌ കൈമാറും. 42,546 ടണ്ണോളം മത്സ്യോൽപ്പന്നങ്ങളാണ്‌ ഓരോ വർഷവും ഹാർബറിൽ എത്തുന്നത്‌. ഇത്‌ കൈകാര്യം ചെയ്യാനും മറ്റു നടപടികളിലും കാലിക മാനദണ്ഡങ്ങൾ പാലിക്കാൻ പര്യാപ്തതയില്ലെന്നു തിരിച്ചറിഞ്ഞാണ് വികസനത്തിന് ഒരുങ്ങുന്നത്.

ജനുവരി 24ന് എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ ജി പ്രിയങ്ക വിളിച്ചുചേർത്ത യോഗത്തിലെ കണക്കനുസരിച്ച് 115 കോടി രൂപയായിരുന്നു പ്രാഥമികമായി കണക്കാക്കിയത്. കോഴിക്കോട് എൻഐടിയിൽനിന്നുള്ള വിദഗ്ധരടക്കം പങ്കെടുത്തിരുന്നു. പിന്നീട് മുനമ്പം ഹാർബറിൽ നടന്ന മൊഴിയെടുപ്പിലാണ് ജിഎസ്ടി ഉൾപ്പെടെ പദ്ധതിവിഹിതം 200 കോടി രൂപയായി വർധിപ്പിച്ചത്.

രണ്ടുനിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ലേല ഹാളുകൾ, പാർക്കിങ്‌ സൗകര്യം, മറൈൻ ആംബുലൻസ് സ‍ൗകര്യം, അഗ്നിരക്ഷാസേന എന്നിവയുൾപ്പെടെയാണ് ഫിഷിങ്‌ ഹാർബർ വികസനം. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്.

X
Top