പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ

ബംഗളൂരു: ഒരിക്കൽ പരാജയപ്പെട്ട ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ ഇന്ത്യ വിജയകരമായി നടപ്പിലാക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഭാവിയിലെ മറ്റു ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടി നിർണായകമായ കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചന്ദ്രയാൻ -3 വിക്ഷേപിക്കുന്നത്. ചന്ദ്രയാൻ -3 (സി -3) വിക്ഷേപണം ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവിഎം 3) യിലാണ് നടക്കുക എന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.

ഇതോടൊപ്പം തന്നെ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനായുള്ള ആദ്യ പരീക്ഷണ പറക്കലും അടുത്ത വർഷം ആദ്യം നടക്കും. വിജയകരമായ ദൗത്യങ്ങൾക്ക് ശേഷം 2024 അവസാനത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

2019 സെപ്റ്റംബറിൽ ചന്ദ്രയാൻ -2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. സി-3 ഇപ്പോൾ തയാറാണ്. ഇത് സി-2 ന്റെ പകർപ്പല്ല.

എൻജിനീയറിങ്ങിൽ കാര്യമായ വ്യത്യാസമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. നിരവധി മാറ്റങ്ങളുണ്ട്. പേടകത്തിന്റെ ലാന്റിങ് ലെഗ്സ് ശക്തമാണ്, ഇതിന് മികച്ച ഇൻസ്ട്രുമെന്റേഷൻ സംവിധാനം ഉണ്ടായിരിക്കും.

എന്തെങ്കിലും പരാജയം സംഭവിക്കുകയാണെങ്കിൽ ബദൽ സംവിധാനം ഉപയോഗിച്ച് പരിഹരിക്കാൻ കഴിയുമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.

സഞ്ചരിക്കേണ്ട ഉയരം കണക്കാക്കാനും അപകടരഹിതമായ സ്ഥലങ്ങൾ കണ്ടെത്താനും റോവറിൽ മികച്ച സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് മുൻപ് ആറ് പരീക്ഷണ പറക്കലുകൾ നടത്തുമെന്നും ഗഗൻയാൻ ദൗത്യത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സോമനാഥ് പറഞ്ഞു.

X
Top