വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ആറ് മാസത്തിനിടെ ഐപിഒയിലൂടെ കമ്പനികള്‍ സമാഹരിച്ചത് 26,300 കോടി രൂപ

മുംബൈ: രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആറ് മാസങ്ങള്‍ക്കിടെ കമ്പനികള്‍ സമാഹരിച്ചത് 26,300 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 26ശതമാനം കുറവാണിത്.

കഴിഞ്ഞ വര്‍ഷം 35,456 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. അതേ സമയം ഈ വര്‍ഷം കൂടുതല്‍ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പന നടത്തിയിട്ടുണ്ട്. 31 കമ്പനികള്‍ ഇത്തവണ ഐപിഒയുമായി രംഗത്തെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമിത് 14 കമ്പനികള്‍ ആയിരുന്നു.

മാന്‍കൈന്‍ഡ് ഫാര്‍മയാണ് ഈ വര്‍ഷം ഐപിഒയിലൂടെ ഏറ്റവുമധികം തുക സമാഹരിച്ച കമ്പനി. 4326 കോടി രൂപ. 2800 കോടി രൂപ സമാഹരിച്ച ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ രണ്ടാം സ്ഥാനത്തുണ്ട്.

1964 കോടി രൂപയുടെ നിക്ഷേപം ലഭിച്ച ആര്‍ആര്‍ കാബേല്‍ ആണ് മൂന്നാമത്. പ്ലാസാ വയേഴ്സ് ആണ് ഐപിഒയിലൂടെ ഏറ്റവും കുറവ് നിക്ഷേപം ലഭിച്ച കമ്പനി, 67 കോടി.

ഇത്തവണത്തെ മിക്ക ഐപിഒകള്‍ക്കും മികച്ച പ്രതികരണം ആണ് ഉണ്ടായത്. 19 ഐപിഒകളിലും ഓഹരികള്‍ക്കായി പത്ത് മടങ്ങ് അധിക അപേക്ഷകളാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. നാല് ഐപിഒകള്‍ക്ക് മൂന്ന് മടങ്ങ് അധികം അപേക്ഷകരുണ്ടായി.

ഐപിഒക്ക് ശേഷം വിപണിയില്‍ ലിസ്റ്റ് ചെയ്ത് നേട്ടമുണ്ടാക്കിയ കമ്പനികളുടെ എണ്ണത്തില്‍ 29.44 ശതമാനമാണ് വര്‍ധന.കഴിഞ്ഞ വര്‍ഷം ഇത് 11.56 ശതമാനമായിരുന്നു.

ഈ വര്‍ഷം ഇനി 28 കമ്പനികള്‍ കൂടി ഐപിഒ നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 38,000 കോടി രൂപ സമാഹരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

X
Top