നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ പൂരം; ഓഗസ്റ്റിൽ 25,000 കോടിയിലധികം സമാഹരിക്കാൻ ഒരു ഡസനിലധികം കമ്പനികൾ

മുംബൈ: അടുത്ത ഐപിഒ സീസണിനായി കാത്തിരിക്കുന്ന നിക്ഷേപകർക്ക് ആവേശകരമായ വാർത്തയുമായി ഇന്ത്യൻ പ്രാഥമിക വിപണി രംഗം സജീവമാകുന്നു. ക്വിക്ക്-കൊമേഴ്‌സ് യൂണികോൺ ആയ സെപ്‌റ്റോ, ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമായ ഷിപ്രോക്കറ്റ്, ഹൗസിംഗ് ഫിനാൻസ് ലെൻഡർ ട്രൂഹോം ഫിനാൻസ് എന്നിവയുൾപ്പെടെ ഒരു ഡസനിലധികം കമ്പനികളാണ് ഓഗസ്റ്റ് മാസത്തിൽ ദലാൽ സ്ട്രീറ്റിൽ ഓഹരികളുമായി എത്തുന്നത്.

മാസങ്ങളായി വിപണികൾ ജാഗ്രതയ്ക്കും ശുഭാപ്തിവിശ്വാസത്തിനും ഇടയിൽ ചാഞ്ചാടി നിന്നതിനു ശേഷമാണ്, ഇന്ത്യയുടെ പ്രാഥമിക വിപണി ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നിനായി ഒരുങ്ങുന്നത്. നിക്ഷേപകരുടെ വികാരം മെച്ചപ്പെട്ടത് ഐപിഒ നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് വലിയൊരു പ്രചോദനമായിട്ടുണ്ട്.

സ്റ്റാർട്ടപ്പുകൾ മുതൽ ധനകാര്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഡയറി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ ഈ ഫണ്ട്‌റൈസിംഗ് അന്തരീക്ഷത്തിൽ നിന്ന് നേട്ടം കൊയ്യാൻ ഒരുങ്ങുമ്പോൾ, റീട്ടെയിൽ നിക്ഷേപകർക്ക് ധാരാളം അവസരങ്ങളാണ് തുറക്കപ്പെടുന്നത്.

പ്രധാന ഐപിഒ കമ്പനികളും പ്രതീക്ഷിക്കുന്ന തുകയും
സെപ്‌റ്റോ : പുതിയ ഇഷ്യുവിലൂടെ 8,010 കോടി വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്ന സെപ്‌റ്റോയാണ് ഈ മാസം വിപണിയിലെ ഏറ്റവും വലിയ ആകർഷണം. ഇതിൽ 11.34 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (ഒഎഫ്‌എസ്) ഉൾപ്പെടുന്നു.

ട്രൂഹോം ഫിനാൻസ് : ഭവന ധനകാര്യ കമ്പനിയായ ട്രൂഹോം ഫിനാൻസ് പുതിയ ഇഷ്യുവും ഒഎഫ്‌എസും തുല്യമായി വിഭജിച്ച് 3,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് തയ്യാറെടുക്കുന്നത്.
എലിവേറ്റ് കാമ്പസസ് : വിദ്യാഭ്യാസ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എലിവേറ്റ് കാമ്പസസ് 2,550 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഷിപ്രോക്കറ്റ് : ലോജിസ്റ്റിക്സ് ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഷിപ്രോക്കറ്റ് 2,342.35 കോടി രൂപയുടെ പബ്ലിക് ഇഷ്യു നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ 1,100 കോടി രൂപയുടെ പുതിയ ഇഷ്യുവും 1,242.35 കോടി രൂപയുടെ ഒഎഫ്‌എസും ഉൾപ്പെടുന്നു.

ഇന്നൊവറ്റിവ്യൂ ഇന്ത്യ & മിൽക്കി മിസ്റ്റ്: ഒഎഫ്‌എസ് വഴി 2,000 കോടി രൂപ വരെ സമാഹരിക്കാൻ ഇന്നൊവറ്റിവ്യൂ ഇന്ത്യയും, 1,553 കോടി രൂപയുടെ ഐപിഒയുമായി പാലുൽപ്പന്ന ബ്രാൻഡായ മിൽക്കി മിസ്റ്റും രംഗത്തുണ്ട്.

ഇവയ്ക്ക് പുറമെ ധൂത് ട്രാൻസ്മിഷൻ, എആർസിഐഎൽ , ആർഡീ ഇൻഡസ്ട്രീസ്, ഗജ ആൾട്ടർനേറ്റീവ് അസറ്റ് മാനേജ്മെന്റ്, റേസ് ഓഫ് ബിലീഫ്, ഹൈ-ടെക് എഞ്ചിനീയേഴ്സ്, ശങ്കേഷ് ജ്വല്ലേഴ്‌സ്, ലേൺഫ്ലൂയൻസ് എഡ്യൂക്കേഷൻ തുടങ്ങിയ കമ്പനികളും ഓഗസ്റ്റിൽ പ്രാഥമിക വിപണിയിലെത്താൻ തയ്യാറെടുക്കുന്നുണ്ട്.

വിപണി സ്ഥിരത കൈവരിക്കുകയും നിക്ഷേപകരുടെ പിന്തുണ വർദ്ധിക്കുകയും ചെയ്തതോടെയാണ് കാത്തിരിക്കുകയായിരുന്ന പ്രമുഖ കമ്പനികൾ ഇപ്പോൾ തങ്ങളുടെ ഐപിഒ പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് ഇക്വിറസ് ക്യാപിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേധാവിയുമായ ഭവേഷ് ഷാ വ്യക്തമാക്കുന്നു.

X
Top