കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

2 ട്രില്യൺ രൂപയുടെ നിക്ഷേപമിറക്കാൻ ഐഒസി

മുംബൈ: 2 ട്രില്യൺ രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). 2046 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യത്തിലെത്താനാണ് കമ്പനി നിക്ഷേപം നടത്തുന്നതെന്ന് അതിന്റെ ചെയർമാൻ എസ് എം വൈദ്യ വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.

കമ്പനിയെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്നതിനായി നന്നായി രൂപകല്പന ചെയ്ത ഒരു ബ്ലൂപ്രിന്റ് തങ്ങൾക്കുണ്ടെന്നും. 2046-ഓടെ ലക്ഷ്യം കൈവരിക്കുന്നതിന് 2 ട്രില്യൺ രൂപയിലധികം വരുന്ന നിക്ഷേപം വേണ്ടിവരുമെന്നും വൈദ്യ പറഞ്ഞു. ഇന്ത്യ മൊത്തത്തിൽ 2070 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു.

നിലവിൽ ഐഒസിയുടെ ഹരിതഗൃഹ വാതക (ജിഎച്ച്ജി) ഉദ്‌വമനത്തിന്റെ പകുതിയിലധികവും കമ്പനിയുടെ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ നിന്നുള്ളതാണ്, ഇത് ഏകദേശം 21.5 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്‌സൈഡിന് തുല്യമാണ് (എംഎംടിസിഒ2ഇ). 70 ദശലക്ഷം ടൺ പ്രതിവർഷ (mtpa) ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനറാണ് ഐഒസി.

ഊർജ്ജ കാര്യക്ഷമത, വൈദ്യുതീകരണം, ഇന്ധനം മാറ്റിസ്ഥാപിക്കൽ ശ്രമങ്ങൾ എന്നിവയിലൂടെയുള്ള കാർബൺ പുറന്തള്ളുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കാൻ ഐഒസി പദ്ധതിയിട്ടിട്ടുണ്ടെന്നും മൊത്തം ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സ്‌റ്റോറേജ് (സിസിയുഎസ്), പ്രകൃതി അധിഷ്‌ഠിത വഴികൾ എന്നിവയിലൂടെ ലഘൂകരിക്കുമെന്നും വൈദ്യ പറഞ്ഞു.

പ്രതിദിനം ശരാശരി 31 ദശലക്ഷം ഉപഭോക്താക്കൾ ഐഒസിയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്നു, കൂടാതെ ഇത് പ്രതിദിനം 2.5 ദശലക്ഷം പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നു.

X
Top