എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡിഗോ പാരന്റിംഗ് കമ്പനി

ന്യൂഡെല് ഹി:  പ്രവര്ത്തന മികവും അനുകൂലമായ വിപണി സാഹചര്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ഇന്റര് ഗ്ലോബ് ഏവിയേഷന് ജൂണില് അവസാനിച്ച പാദത്തില്‍ 3,090.6 കോടി രൂപയുടെ റെക്കോര് ഡ് അറ്റാദായം റിപ്പോര്‍്ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനി 17160.9 കോടി രൂപയുടെ വരുമാനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതും റെക്കോര്‍ഡാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1064.3 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്. ഇന്ധന ചെവ് 12.7 ശതമാനം കുറച്ച് 5228.1 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 14070.1 കോടി രൂപയായി കുറഞ്ഞു. ജൂണ്‍പാദത്തിന്റെ അവസാനത്തില്‍ 316 വിമാനങ്ങളാണ് കമ്പനിയ്ക്കുള്ളത്.

27000 കോടി രൂപയുടെ കാഷ് ബാലന്‍സില്‍ 15691.1 കോടി രൂപ ഫ്രീ കാഷും 11709 കോടി രൂപ റെസ്ട്രിക്ടഡ് കാഷുമാണ്. കമ്പനി ഓഹരി നിലവില്‍ 2565.75 രൂപയിലാണുള്ളത്. വിപണി കനത്ത ഇടിവ് നേരിട്ടെങ്കിലും ഓഹരി മാറ്റമില്ലാതെ തുടര്‍ന്നു.

X
Top