ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

റെയില്‍വേ കരാര്‍: 52 ആഴ്ച ഉയരം കുറിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഹരി

മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും 173 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെ തുടര്‍ന്ന് 52 ആഴ്ച ഉയരം കൈവരിച്ച ഓഹരിയാണ് ജിപിടി ഇന്‍ഫ്രാ പ്രൊജക്ട്‌സ്. 129.95 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ലുധിയാനയ്ക്കും കില റായ്പൂരിനുമിടയിലുള്ള (17.174 കി.മീ.) റെയില്‍വേ ട്രാക്കിന്റെ ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള വൈദ്യുതീകരണവും എന്‍ജിനീയറിങ് പ്രൊക്യുര്‍മെന്റ് & കണ്‍സ്ട്രക്ഷന്‍ (ഇപിസി) മോഡില്‍ സിഗ്‌നലിംഗ് & ടെലികമ്മ്യൂണിക്കേഷന്‍ ജോലികളും അടങ്ങുന്ന കരാറാണ് കമ്പനിയെ തേടി എത്തിയത്.

ജിപിടി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ജിപിടി ഇന്‍ഫ്രാപ്രോജക്ട്‌സ് ലിമിറ്റഡ്, സിവില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളുടെ നടത്തിപ്പിലും റെയില്‍വേയ്ക്കായി കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ നിര്‍മ്മിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഇത്. ശക്തമായ പ്രോജക്റ്റ് നിര്‍വ്വഹണ ശേഷിയും ആരോഗ്യകരമായ സാമ്പത്തിക അടിത്തറയും സമഗ്രമായ വളര്‍ച്ചയും പോസിറ്റീവ് ഘടകങ്ങളാണ്.

X
Top