ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ഇൻഫോസിസിന് ആദായനികുതി റീഫണ്ട് ഇനത്തിൽ 6,329 കോടി രൂപ

ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസിന് ആദായനികുതി റീഫണ്ട് ഇനത്തിൽ 6,329 കോടി രൂപ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ റീഫണ്ട് ലഭിച്ചതായി കമ്പനി അറിയിച്ചു.

2016-17 ഒഴികെ, 2007-08 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ മൂല്യനിർണ്ണയ വർഷങ്ങളുമായി ബന്ധപ്പെട്ട പലിശ ഉൾപ്പെടെയുള്ള റീഫണ്ടുകൾ ആണ് ലഭിച്ചത്. കൂടാതെ, 2022-23 മൂല്യനിർണ്ണയ വർഷത്തേക്ക് ആദായനികുതി വകുപ്പ് 2,763 കോടി രൂപ നികുതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇൻഫോസിസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഐടി സേവന കരാറുകൾക്കായി വിപണിയിൽ ടിസിഎസുമായും വിപ്രോയുമായും മറ്റുള്ളവയുമായും മത്സരിക്കുന്ന ഇൻഫോസിസ്, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലെയും 2024 സാമ്പത്തിക വര്ഷത്തിന്റെയും സാമ്പത്തിക ഫലങ്ങൾ ഏപ്രിൽ 18 ന് പ്രഖ്യാപിക്കും.

ബെംഗളുരു ആസ്ഥാനമായുള്ള ഐടി കമ്പനി, “2024 മാർച്ച് 31-ന് അവസാനിക്കുന്ന ത്രൈമാസത്തിലെയും 2024 സാമ്പത്തിക വർഷത്തിലെയും സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുന്ന പ്രക്രിയയിലാണ് കമ്പനി.

X
Top