2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 2 ലക്ഷം കോടിരൂപ കടന്നു

മുംബൈ: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍. സ്മാര്‍ട്ട്ഫോണ്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ ഐ) പദ്ധതിയുടെ അവസാന വര്‍ഷത്തില്‍, ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 2 ലക്ഷം കോടി രൂപ (23 ബില്യണ്‍ ഡോളര്‍) എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും തിളക്കമുള്ള മുഖമായി ആപ്പിള്‍ മാറിയിരിക്കുകയാണ്.

അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി പേരിന് മാത്രമായിരുന്നുവെങ്കില്‍, ഇന്ന് ഇന്ത്യയുടെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിള്‍ ഫോണുകളാണ്. ഡീസല്‍, വജ്രം തുടങ്ങിയ പരമ്പരാഗത കയറ്റുമതി ഉല്‍പ്പന്നങ്ങളെപ്പോലും പിന്നിലാക്കി. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സിംഗിള്‍ ബ്രാന്‍ഡഡ് കയറ്റുമതി ഇനമായി ഐഫോണുകള്‍ മാറി. ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റുന്നതില്‍ ഈ മുന്നേറ്റം നിര്‍ണായക പങ്ക് വഹിച്ചു.

ഫോക്‌സ്‌കോണ്‍, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ നിര്‍മ്മാണ ഭീമന്മാരുടെ നേതൃത്വത്തിലുള്ള ശക്തമായ ശൃംഖലയാണ് ഈ വിജയത്തിന് പിന്നില്‍. എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 45-ഓളം ഘടക വിതരണക്കാരുടെ ഒരു സംഘം ഇന്ന് ഇന്ത്യയിലുണ്ട്. ഈ വ്യാവസായിക കുതിച്ചുചാട്ടം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുക മാത്രമല്ല, ഏകദേശം 2.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതില്‍ ശ്രദ്ധേയമായ കാര്യം, ജോലി ലഭിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ്.

നിലവിലെ പിഎല്‍ഐ (പിഎല്‍ഐ) പദ്ധതി അവസാനിക്കുമ്പോള്‍, വെറും അസംബ്ലിംഗിന് അപ്പുറം ഫോണ്‍ നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിലേക്കാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ ഫോണ്‍ മൂല്യത്തിന്റെ 19 ശതമാനത്തോളം ഇന്ത്യയില്‍ നിന്നുള്ളതാണ്.

X
Top