എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഡിസംബർ 1ലെ കണക്കനുസരിച്ച് 604 ബില്യൺ ഡോളറായി ഉയർന്നു. ഏകദേശം നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 600 ബില്യൺ യുഎസ് ഡോളർ മറികടക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് 11ന് ആണ് ഇതിന് മുമ്പ് വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളറിന് മുകളിലെത്തിയത്‌.

“2023 ഡിസംബർ 1ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 604 ബില്യൺ ഡോളറാണ്. ഞങ്ങളുടെ ബാഹ്യ ധനകാര്യ ആവശ്യകതകൾ സുഖകരമായി നിറവേറ്റുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച ഡിസംബറിലെ ദ്വിമാസ പണനയം പുറത്തിറക്കികൊണ്ട് പറഞ്ഞു.

നവംബർ 24ന് അവസാനിച്ച ആഴ്ചയിൽ 597.935 ബില്യൺ ഡോളറായിരുന്നു കരുതൽ ധനം.
2021 ഒക്ടോബറിൽ, രാജ്യത്തിന്റെ വിദേശനാണ്യ കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 642 ബില്യൺ ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം മുതലുള്ള ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് കരുതൽ ശേഖരം ഉപയോഗിച്ചതിനാൽ കരുതൽ ധനത്തെ ബാധിച്ചിരുന്നു.

X
Top