ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

കാര്‍ഷിക, അനുബന്ധ ഉത്പന്ന കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 12 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്ന കയറ്റുമതി 11.97 ശതമാനം ഉയര്‍ന്ന് 30.21 ബില്യണ്‍ ഡോളറിലെത്തി. 2021-22 ലെ ഇതേ കാലയളവില്‍ കയറ്റുമതി 26.98 ബില്യണ്‍ ഡോളറായിരുന്നു. കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചതാണിത്.

ഗോതമ്പ്, ബസുമതി അരി, അസംസ്‌കൃത പരുത്തി, ആവണക്കെണ്ണ, കാപ്പി, ഫ്രഷ് ഫ്രൂട്ട്സ് എന്നിവയാണ് രാജ്യം കയറ്റുമതി ചെയ്യുന്ന പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. 2021-22 കാലയളവില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 50.24 ബില്യണ്‍ ഡോളറാണ്. തൊട്ടുമുന്‍വര്‍ഷത്തെ 41.86 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധന.

കിസാന്‍ റെയില്‍’ സര്‍വീസ് ആരംഭിച്ചത് കാര്‍ഷിക ഉല്‍പന്ന ലോജിസ്റ്റിക്‌സില്‍ പുരോഗതിയുണ്ടാക്കിയതായി മന്ത്രാലയം പറഞ്ഞു. 2020 ജൂലൈയില്‍ സ്ഥാപിതമായ കിസാന്‍ റെയില്‍ ഇതുവരെ 167 റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിച്ചു. 1,260 മൊത്തവ്യാപാര മണ്ടികളെ ഇലക്ട്രോണിക്-നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുമായി (ഇ-നാം) സംയോജിപ്പിക്കാനുമായി.

22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.72 കോടി കര്‍ഷകരും 2.13 ലക്ഷം വ്യാപാരികളുമാണ് പ്ലാറ്റ്ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 4,015 കര്‍ഷക ഉല്‍പാദക സംഘടനകളും (എഫ്പിഒകള്‍) പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി.

X
Top