പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കാര്‍ഷിക, അനുബന്ധ ഉത്പന്ന കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 12 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്ന കയറ്റുമതി 11.97 ശതമാനം ഉയര്‍ന്ന് 30.21 ബില്യണ്‍ ഡോളറിലെത്തി. 2021-22 ലെ ഇതേ കാലയളവില്‍ കയറ്റുമതി 26.98 ബില്യണ്‍ ഡോളറായിരുന്നു. കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചതാണിത്.

ഗോതമ്പ്, ബസുമതി അരി, അസംസ്‌കൃത പരുത്തി, ആവണക്കെണ്ണ, കാപ്പി, ഫ്രഷ് ഫ്രൂട്ട്സ് എന്നിവയാണ് രാജ്യം കയറ്റുമതി ചെയ്യുന്ന പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. 2021-22 കാലയളവില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 50.24 ബില്യണ്‍ ഡോളറാണ്. തൊട്ടുമുന്‍വര്‍ഷത്തെ 41.86 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധന.

കിസാന്‍ റെയില്‍’ സര്‍വീസ് ആരംഭിച്ചത് കാര്‍ഷിക ഉല്‍പന്ന ലോജിസ്റ്റിക്‌സില്‍ പുരോഗതിയുണ്ടാക്കിയതായി മന്ത്രാലയം പറഞ്ഞു. 2020 ജൂലൈയില്‍ സ്ഥാപിതമായ കിസാന്‍ റെയില്‍ ഇതുവരെ 167 റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിച്ചു. 1,260 മൊത്തവ്യാപാര മണ്ടികളെ ഇലക്ട്രോണിക്-നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുമായി (ഇ-നാം) സംയോജിപ്പിക്കാനുമായി.

22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.72 കോടി കര്‍ഷകരും 2.13 ലക്ഷം വ്യാപാരികളുമാണ് പ്ലാറ്റ്ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 4,015 കര്‍ഷക ഉല്‍പാദക സംഘടനകളും (എഫ്പിഒകള്‍) പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി.

X
Top