Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അദാനിയിൽ ആടിയുലഞ്ഞ വിപണി ഈയാഴ്ച തിരികെ കയറുമോ?

കൊച്ചി: ഓഹരി വിപണിക്ക്‌ പിന്നിൽ വൻസ്രാവുകൾ നടത്തിയ ഗൂഢനീക്കങ്ങളുടെ കഥ പുറുത്തുവന്നതോടെ ഇന്ത്യൻ ഇൻഡക്‌സുകൾ ആടി ഉലഞ്ഞു. അദാനി ഗ്രൂപ്പിനെ കുറിച്ച്‌ അമേരിക്കയിൽ നിന്നും ഹിന്‍ഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ട്‌ വാരാന്ത്യം ഇന്ത്യൻ മാർക്കറ്റിനെ അടുമുടി ഉഴുതുമറിച്ചെങ്കിലും ഏഷ്യയിലെ മറ്റ്‌ വിപണികൾ നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. യു എസ്‌, യുറോപ്യൻ ഇൻഡക്‌സുകളും മികവ്‌ നിലനിർത്തി.

പുതു വർഷം പിറന്ന ശേഷം ഇത്ര കനത്ത പ്രതിവാര തകർച്ച സൂചികയിൽ ആദ്യമാണ്‌. തുടർച്ചയായി രണ്ടാഴ്‌ച്ചകളിൽ സെൻസെക്‌സും നിഫ്‌റ്റിയും സ്വന്തമാക്കിയ നേട്ടമത്രയും വെളളിയാഴ്‌ച്ച ഒറ്റ ദിവസത്തെ തകർച്ചയിൽ അലിഞ്ഞ്‌ ഇല്ലാതായി. ബോംബെ സെൻസെക്‌സ്‌ 1290 പോയിൻറ്റും നിഫ്‌റ്റി സൂചിക 423 പോയിൻറ്റും കഴിഞ്ഞവാരം ഇടിഞ്ഞു. ഒക്ടോബറിന്‌ ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിങ്ങിലാണ് വിപണി.

ധനമന്ത്രാലയം ബജറ്റ്‌ പ്രഖ്യാപനത്തിനുള്ള അവസാന മിനുക്ക്‌ പണിയിലാണ്‌. ബുധനാഴ്‌ച്ചയാണ്‌ ധനമന്ത്രിയുടെ ബജറ്റ്‌ പ്രഖ്യാപനം. ഫെബ്രുവരി ഒന്ന്‌ തന്നെയാണ്‌ അമേരിക്കൻ ഫെഡ്‌ റിസർവ്‌ വായ്‌പ്പാ അവലോകനം നടത്തുന്നതും. ഇത് രണ്ടും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. ഇന്ത്യൻ മാർക്കറ്റിൽ വാരാന്ത്യം സംഭവിച്ച തകർച്ച പ്രദേശിക ഇടപാടുകാരെ താൽക്കാലികമായി പിന്നോക്കം വലിക്കാം. ബജറ്റിന്‌ ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനായി വലിയൊരു വിഭാഗം നിക്ഷേപകർ വിട്ടു നിൽകാൻ ഇടയുണ്ട്‌.

വിദേശ ഫണ്ടുകളെ സംബന്‌ധിച്ച്‌ ഫെഡിന്റെ തീരുമാനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുള്ളതിനാൽ അവരും പുതിയ ബാധ്യതകൾക്ക്‌ തിരക്കിട്ട്‌ മുതിരില്ല. അതായത്‌ ഈവാരം ആദ്യ രണ്ട്‌ ദിനങ്ങളിൽ കൺസോളിഡേഷനുള്ള നീക്കങ്ങൾക്ക്‌ കൂടുതൽ സാധ്യത.

സെൻസെക്‌സും നിഫ്‌റ്റിയും ഒക്‌ടോബറിന്‌ ശേഷമുള്ള താഴ്‌ന്ന തലത്തിലേയ്‌ക്ക്‌ നീങ്ങിയതിനിടയിൽ ഫണ്ടുകൾ ബാങ്കിങ്, ഫിനാൻഷ്യൽ, യൂട്ടിലിറ്റികൾ, ഓയിൽ ഓഹരികൾ വൻതോതിൽ വിറ്റുമാറി. വാരാന്ത്യ ദിനത്തിൽ മുൻ നിര രണ്ട്‌ ഇൻഡക്‌സുകൾ ഒരു ശതമാനത്തിൽ കൂടുതൽ തകർച്ചയെ അഭിമുഖീകരിച്ചു.

അദാനി ഗ്രൂപ്പിന്‌ എതിരെ യു എസ്‌ നിക്ഷേപ ഗവേഷണ ഗ്രൂപ്പായ ഹിന്‍ഡെന്‍ബെർഗിൻറ്റ വിലയിരുത്തലിനെ നിയമപരമായി നേരിടുമെന്ന വെളിപ്പെടുത്തൽ തിങ്കളാഴ്‌ച്ച സൂചികയുടെ തിരിച്ചു വരവിന്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ ഒരു വിഭാഗം ഓപ്പറേറ്റർമാർ. വാരമദ്ധ്യം മുതൽ വിപണിക്ക്‌ മുകളിൽ വട്ടമിട്ട കാർമേഘങ്ങൾ താൽക്കാലികമായി പെയ്‌ത്‌ ഒഴിഞ്ഞതായി വിലയിരുത്താം.

വിദേശ ഓപ്പറേറ്റർമാർ പോയ വാരം ഇടപാടുകൾ നടന്ന നാല്‌ദിവസങ്ങളിൽ വിൽപ്പനയ്‌ക്കാണ്‌ മുൻതൂക്കം നൽകിയത്‌. അവർ മൊത്തം 9353 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 7210 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.‌

സെൻസെക്‌സ്‌ മുൻവാരത്തിലെ 60,621 ൽ നിന്നും 61,140 പോയിൻറ്റ്‌ വരെ ഉയർന്നു. ഇതിനിടയിൽ വിദേശ ഫണ്ടുകൾ വീണ്ടും വിൽപ്പനക്കാരായത്‌ വാരമദ്ധ്യം മുതൽ സൂചികയെ പിരിമുറുക്കത്തിലാക്കി. റിപബ്ലളിക്ക്‌ അവധിക്ക്‌ ശേഷം വെളളിയാഴ്‌ച്ച വ്യാപാരം പുനരാരംഭിച്ച വേളയിലാണ്‌ അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള വാർത്ത വിപണിയിൽ കാട്ടുതീ പോലെ പരന്നത്‌.

ഇതോടെ വലിയോരു വിഭാഗം നിഷേപകർ ബാധ്യതകൾ വിറ്റുമാറാൻ കാണിച്ച തിടുക്കത്തിനിടയിൽ ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട്‌ പൊസിനുകൾക്കും മത്സരിച്ച്‌ സൂചികയെ രണ്ട്‌ ശതമാനത്തിൽ അധികം തകർത്തു. വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ അകപ്പെട്ടതിനിടയിൽ സൂചിക 58,974 പോയിൻറ്റിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ അൽപ്പം കയറി 59,330 പോയിൻറ്റിലാണ്‌.

നിഫ്‌റ്റി 18,027 ൽ നിന്നും 18,199 വരെ കുതിച്ചതിനിടയിൽ ഒരു വിഭാഗം ലാഭമെടുപ്പിലേയ്‌ക്ക്‌ ചുവടുമാറ്റിയത്‌ സൂചികയെ 17,494 ലേയ്‌ക്ക്‌ തളർത്തി, മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 17,604 പോയിൻറ്റിലാണ്‌.

മുൻ നിര ബാങ്കിംങ്‌ ഓഹരിയായ എസ്‌.ബി.ഐ യുടെ നിരക്ക്‌ പോയവാരം 8.77 ശതമാനം ഇടിഞ്ഞ്‌ 540 രൂപയായി. ഇൻഡസ്‌ ബാങ്ക്‌ ഏഴ്‌ ശതമാനത്തിൽ അധികം കുറഞ്ഞ്‌ 1116 രൂപയായും ആക്‌സിസ്‌ ബാങ്ക്‌ വില ആറ്‌ ശതമാനം കുറഞ്ഞ്‌ 873 രൂപയായി. ‌

ഐ.സി.ഐ.സി.ഐ 817 രൂപയായും കുറഞ്ഞു. എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ, വിപ്രോ, ഇൻഫോസീസ്‌ തുടങ്ങിയവയ്‌ക്ക്‌ വില തകർച്ച നേരിട്ടു. ടാറ്റാ മോട്ടേഴ്‌സ്‌ പത്ത്‌ ശതമാനം കുതിപ്പിലുടെ 445 രൂപയായി ഉയർന്നു. മാരുതി, എം ആൻറ്‌ എം, എച്ച്‌.സി.എൽ, ഐ.ടി.സി, എയർ ടെൽ ഓഹരി വിലകളിൽ ഉണർവ്‌.

വിനിമയ വിപണിയിൽ രൂപയ്‌ക്ക്‌ മൂല്യം തകർച്ച. ഡോളറിന്‌ മുന്നിൽ രൂപ 81.12 ൽ നിന്നും 80.84 ലേയ്‌ക്ക്‌ ശക്തപ്രാപിച്ച അവസരത്തിൽ ഡോളർ ശേഖരിക്കാൻ ഫണ്ടുകളും ചില എണ്ണ ഇറക്കുമതികാരും ഒന്നിച്ച്‌ രംഗത്ത്‌ ഇറങ്ങിയതോടെ രൂപ വാരാന്ത്യം 81.67 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 81.51ലാണ്‌.

അന്താരാഷ്‌ട്ര സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1938 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 1945 ലെ പ്രതിരോധ മേഖലയിലേയ്‌ക്ക്‌ ഉയർന്ന ഒൻപത്‌ മാസത്തെ ഉയർന്ന തലം ദർശിച്ച ശേഷം വാരാവസാനം 1916 ലേയ്‌ക്ക്‌ ഇടിഞ്ഞു.

മാർക്കറ്റ്‌ ക്ലോസിങിൽ സ്വർണം 1927 ഡോളറിലാണ്‌. തുടർച്ചയായ ആറാം വാരത്തിലും സ്വർണം തിളക്കം നിലനിർത്തിയെങ്കിലും വിപണി ക്ഷീണ മനോഭാവത്തിലേയ്‌ക്ക്‌ തിരിയുന്ന ലക്ഷണങ്ങളാണ്‌ പ്രകടമാവുന്നത്‌. ഒരു തിരുത്തൽ വിപണിയിൽ പ്രവേശിക്കാൻ പുതിയ അവസരം സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിലാണ്‌ പല ഫണ്ട്‌ മാനേജർമാരും.

X
Top