വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

വീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുകയാണ്. 81.55 ന്റെ പുതിയ റെക്കോര്‍ഡ് താഴ്ച ഇന്ത്യന്‍ കറന്‍സി ഇന്ന് രേഖപ്പെടുത്തി.. ഡോളര്‍ 20 വര്‍ഷത്തെ ഉയരത്തിലെത്തിയതാണ് രൂപയെ ദുര്‍ബലമാക്കുന്നത്.

വിദേശനിക്ഷേപകര്‍ പിന്‍മാറുന്നതും ഇറക്കുമതി ഉയരുന്നതും തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചു. രാവിലത്തെ ട്രേഡില്‍ രൂപ 81.55 ലേയ്ക്ക് വീഴുകയായിരുന്നു.

മുന്‍ ക്ലോസിംഗില്‍ നിന്നും 0.64 ശതമാനം കുറവാണ് ഇത്. ഇതോടെ 9 ട്രേഡിംഗ് സെഷനുകളില്‍ 8 എണ്ണത്തിലും രൂപ പിന്‍വലിഞ്ഞു. 2.08 ശതമാനത്തിന്റെ ഇടിവാണ് ഈ കാലയളവില്‍ കറന്‍സിയ്ക്ക് സംഭവിച്ചത്.

മറ്റ് ഏഷ്യന്‍ കറന്‍സികളായ ചൈന റെന്‍മിന്‍ബി 0.53 ശതമാനം, തായ് വാന്‍ ഡോളര്‍ 0.6 ശതമാനം , ഫിലിപ്പിന്‍ പെസോ 0.57 ശതമാനം, ദക്ഷണികൊറിയന്‍ വോണ്‍ 1.4 ശതമാനം, ജാപ്പാനീസ് യെന്‍ 0.47 ശതമാനം, തായ് ബഹത് 0.59 ശതമാനം, ഇന്തോനേഷ്യന്‍ റുപ്പയേ 0.53 ശതമാനം, ചൈന ഓഫ്‌ഷോര്‍ 0.45 ശതമാനം, മലേഷ്യന്‍ റിജിട്ട് 0.44 ശതമാനം, സിംഗപ്പൂര്‍ ഡോളര്‍ 0.3 ശതമാനം എന്നിങ്ങനെ തകര്‍ച്ച നേരിട്ടുണ്ട്.

പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.68 ശതമാനം ഉയര്‍ന്ന് 113.97 നിരക്കിലെത്തി. ഫെഡ് റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ഡോളറിനെ ഉയര്‍ത്തുന്നത്. അതേസമയം കൂടുതല്‍ ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

ആര്‍ബിഐയുടെ ഇടപെടല്‍ നാല് വ്യാപാരികള്‍ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

X
Top