ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരുംതൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയാക്കി വർധിപ്പിച്ച് കേന്ദ്രംഇന്ത്യയിലേക്ക് വീണ്ടും ഗൾഫ് ഇന്ധനം പ്രവഹിക്കുന്നു

തുടര്‍ച്ചയായ രണ്ടാം ദിവസ ഇടിവ് നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തുടര്‍ച്ചയായ രണ്ടാം ദിന ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 465.75 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 83938.71 ലെവലിലും നിഫ്റ്റി 155.75 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 25722.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ആഗോള സൂചികകളിലെ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം.

ഭാരത് ഇലക്ട്രോണിക്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, എല്‍ആന്റ്ടി, ടിസിഎസ് എന്നിവ ഉയര്‍ന്നപ്പോള്‍ സിപ്ല, എറ്റേര്‍ണല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍,എന്‍ടിപിസി,ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ പൊതുമേഖല ബാങ്ക് 1.5 ശതമാനം ഉയര്‍ന്നെങ്കിലും ഊര്‍ജ്ജം, ലോഹം, മീഡിയ എന്നിവ 1 ശതമാനവും ഐടി, സ്വകാര്യ ബാങ്ക്, ഹെല്‍ത്ത് കെയര്‍ എന്നിവ അര ശതമാനം വീതവുമിടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് പൊഴിച്ചത്.

നിഫ്റ്റി 25800 ഭേദിച്ചതോടെ പ്രവണത ബെയറിഷായെന്നും 25525 ലേയ്ക്ക് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. 25850 ലായിരിക്കും സൂചിക പ്രതിരോധം നേരിടുക.

X
Top