ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

തുടര്‍ച്ചയായ രണ്ടാം ദിവസ ഇടിവ് നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തുടര്‍ച്ചയായ രണ്ടാം ദിന ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 465.75 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 83938.71 ലെവലിലും നിഫ്റ്റി 155.75 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 25722.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ആഗോള സൂചികകളിലെ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം.

ഭാരത് ഇലക്ട്രോണിക്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, എല്‍ആന്റ്ടി, ടിസിഎസ് എന്നിവ ഉയര്‍ന്നപ്പോള്‍ സിപ്ല, എറ്റേര്‍ണല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍,എന്‍ടിപിസി,ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ പൊതുമേഖല ബാങ്ക് 1.5 ശതമാനം ഉയര്‍ന്നെങ്കിലും ഊര്‍ജ്ജം, ലോഹം, മീഡിയ എന്നിവ 1 ശതമാനവും ഐടി, സ്വകാര്യ ബാങ്ക്, ഹെല്‍ത്ത് കെയര്‍ എന്നിവ അര ശതമാനം വീതവുമിടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് പൊഴിച്ചത്.

നിഫ്റ്റി 25800 ഭേദിച്ചതോടെ പ്രവണത ബെയറിഷായെന്നും 25525 ലേയ്ക്ക് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. 25850 ലായിരിക്കും സൂചിക പ്രതിരോധം നേരിടുക.

X
Top