ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ ഇന്ത്യയുടെയും ചൈനയുടെയുമാകും: ഐഎംഎഫ്

വാഷിംഗ്‌ടൺ: വരും വര്ഷത്തെ ആഗോള വളര്ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി.

ഇന്ത്യയും ചൈനയും ഒഴികെയുള്ള മറ്റ് രാജ്യങ്ങള് 25 ശതമാനം സംഭവന ചെയ്യുന്നതോടെ ആഗോള വളര്ച്ചയുടെ പ്രധാന ചാലകമാകും ഏഷ്യയെന്നും ഐഎംഎഫിന്റെ റിപ്പോര്ട്ടില് പറയുന്നു.

വിതരണ ശൃംഖലയിലെ തടസ്സങ്ങളും സേവന മേഖലയിലെ കുതിച്ചുചാട്ടവുമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമാകുക. കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്സ്, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെല്ലാം മഹാമാരിക്ക് മുമ്പുള്ള വളര്ച്ചയിലേയ്ക്ക് മടങ്ങിയെത്തിയതായി ഐഎംഎഫ് വിലയിരുത്തുന്നു.

അടുത്ത വര്;ഷത്തോടെ ഇന്ത്യയിലെ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പണപ്പെരുപ്പം ഉയര്ന്നുനില്ക്കുന്നതിനാല് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് ജാഗ്രത പാലിക്കണമെന്നും അടച്ചിടലില് നിന്ന് ചൈന വിമുക്തമാകുന്നതോടെ ഉയര്ന്ന ഡിമാന്ഡ് കാരണം പണപ്പെരുപ്പം വീണ്ടും വര്ധിച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്കുന്നുണ്ട്.

പണപ്പെരുപ്പം നിയന്ത്രിക്കാന് കേന്ദ്ര ബാങ്കുകള്ക്ക് ഇനിയും നിരക്ക് ഉയര്ത്തേണ്ടിവരും. എങ്കിലും ആഗോളതലത്തില് ഭഷ്യ-എണ്ണ വിലകള് കുറഞ്ഞാല് 2023ല് ഏഷ്യ 4.7ശതമാനവും 2024ല് 4.5ശതമാനവും വളര്ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫിന്റെ റിപ്പോര്ട്ടില് പറയുന്നു.

X
Top