2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച നിലപാടിൽ എക്സിക്യൂട്ടീവ് ഡയറക്‌ടറെ തള്ളി ഐഎംഎഫ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്‌ടർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നടത്തിയ നിരീക്ഷണങ്ങൾ തള്ളി ഐഎംഫിന്‍റെ ഔദ്യോഗിക വക്താവ്.

കൃഷ്ണമൂർത്തിയുടെ നിരീക്ഷണം വ്യക്തിപരമാണെന്നും ഐഎംഎഫിന്‍റെ കാഴ്ചപ്പാടല്ലെന്നും ഐഎംഎഫ് വക്താവ് ജൂലി കൊസാക് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ, കഴിഞ്ഞ പത്തു വർഷമായി ഇന്ത്യ നടത്തിയ മികച്ച നയങ്ങളും വികസന പദ്ധതികളും തുടർന്നാൽ 2047 വരെ ഇന്ത്യ എട്ടു ശതമാനം വളരുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മാധ്യമങ്ങളോടു സംസാരിക്കവേ കൊസാക് ഇതിനെ തള്ളി.

കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഐഎംഎഫിലെ ഇന്ത്യൻ പ്രതിനിധി മാത്രമാണെന്നും കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി.

ഐഎംഎഫിന് ഒരു എക്സിക്യൂട്ടീവ് ബോർഡുണ്ട്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഈ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായി നിയമിക്കും. ഇത് ഐഎംഎഫ് ഉദ്യോഗസ്ഥരുടെ ജോലിയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു പദവിയാണ്- കൊസാക് പറഞ്ഞു.

കൃഷ്ണമൂർത്തിയുടെ നിരീക്ഷണങ്ങളിൽനിന്നു വ്യത്യസ്തമാണ് ഐഎംഎഫിന്‍റെ ഔദ്യോഗിക കണക്കുകളെന്നും അവർ കൂട്ടിച്ചേർത്തു.

ജനുവരിയിൽ ഐഎംഎഫ് 2024 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.3 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തിയിരുന്നു.

2025, 2026 സാമ്പത്തിക വർഷങ്ങളിൽ 6.5 ശതമാനം വളർച്ച ഇന്ത്യക്കുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

X
Top