ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ലാഭം 2,616 കോടിയായി ഉയർന്നു

മുംബൈ: ഹിന്ദുസ്ഥാൻ യുണിലിവറിന്റെ സെപ്റ്റംബർ പാദത്തിലെ വരുമാനം ഏകദേശം 16 ശതമാനം ഉയർന്ന് 14,751 കോടി രൂപയായപ്പോൾ അറ്റാദായം 20% വർധിച്ച് 2,616 കോടി രൂപയായി. വിശകലന വിദഗ്ധർ 2,460 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിച്ചിരുന്നത്.

ബോർഡ് ഓഹരി ഒന്നിന് 17 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഈ ത്രൈമാസത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 8% വർധിച്ച് 3,377 കോടി രൂപയായി. എന്നാൽ പ്രവർത്തന മാർജിൻ 172 ബേസിസ് പോയിന്റ് ഇടിഞ്ഞ് 22.89% ആയി കുറഞ്ഞു.

മൊത്തം ചെലവ് കൂടിയതാണ് മാർജിനിൽ ഇടിയാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു. അവലോകന കാലയളവിൽ അസംസ്‌കൃത വസ്തുക്കളുടെ വില 5,197 കോടി രൂപയായും ജീവനക്കാരുടെ ചെലവ് 709 കോടി രൂപയായും വർധിച്ചു.

എച്ച്.യൂ.എല്ലിന്റെ ഹോം കെയർ വിഭാഗം വരുമാനത്തിൽ 34% വളർച്ച കൈവരിച്ചപ്പോൾ, ബ്യൂട്ടി, പേഴ്‌സണൽ കെയർ വിഭാഗം 11% വളർച്ച രേഖപ്പെടുത്തി. ഇതിൽ ലക്സ്, ഡോവ്, പിയേഴ്സ് തുടങ്ങിയ ബ്യൂട്ടി, പ്രീമിയം ബ്രാൻഡുകളുടെ നേതൃത്വത്തിൽ സ്കിൻ ക്ലെൻസിംഗ് ശക്തമായ ഇരട്ട അക്ക വളർച്ച നൽകി.

കമ്പനിയുടെ ഫുഡ്‌സ്, റിഫ്രഷ്‌മെന്റ് വിഭാഗം ഈ പാദത്തിൽ 4% വളർച്ചയാണ് നേടിയത്.

X
Top