
മുംബൈ: തെലങ്കാനയിലെ പെൻജെർലയിലുള്ള ജോൺസൺ ആൻഡ് ജോൺസണിന്റെ നിർമ്മാണ പ്ലാന്റ് ഏറ്റെടുത്തതായും അതിന്റെ നവീകരണത്തിനായി 600 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്നും ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ ഹെറ്ററോ തിങ്കളാഴ്ച അറിയിച്ചു.
130 കോടി രൂപയ്ക്കാണ് കമ്പനി പ്ലാന്റ് ഏറ്റെടുത്തതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 55.27 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം ഹെറ്ററോയുടെ പ്രധാന അണുവിമുക്തമായ ഫാർമസ്യൂട്ടിക്കൽ, ബയോളജിക്കൽ നിർമാണ യൂണിറ്റ് ആയിരിക്കുമെന്നും, ഇത് 2,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഭൂമി, പ്ലാന്റ്, മെഷിനറി എന്നിവയ്‌ക്കൊപ്പം ബ്രൗൺഫീൽഡ് നിർമ്മാണ സൗകര്യവും ജോൺസൺ ആൻഡ് ജോൺസൺ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്തതായി ഹെറ്ററോ പറഞ്ഞു. ഈ ഇടപാടിൽ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഫിനാൻഷ്യൽ അഡ്വൈസറായി പിഡബ്ല്യുസി പ്രവർത്തിച്ചുവെന്നും ഹെറ്ററോ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.





