എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ദീര്‍ഘകാല ഏകീകരണം പ്രവചിച്ച് വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്ച, സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തി. വിദേശ നിക്ഷേപവും ബാങ്കിംഗ് മേഖലയിലെ വാങ്ങലുമാണ് കാരണം, പ്രഭുദാസ് ലില്ലാദേര്‍ റിസര്‍ച്ച്‌മേധാവി വിക്രം കസാറ്റ് നിരീക്ഷിക്കുന്നു.

അമേരിക്കന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രകടനവും ഊര്‍ജ്ജം നല്‍കി. ആരോഗ്യകരമായ കണ്‍സോളിഡേഷനായിരിക്കും ദീര്‍ഘകാല ട്രെന്‍ഡ്, കസാറ്റ് വിലയിരുത്തി.കോട്ടക് സെക്യൂരിറ്റീസിന്റെ ഹെഡ് ഓഫ് റിസര്‍ച്ച് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍ വിദേശ നിക്ഷേപമാണ് കുതിപ്പ് നിലനിര്‍ത്തുന്നത്.

അമിത വാങ്ങല്‍ ഘട്ടത്തിലാണ് വിപണി. എന്നിരുന്നാലും താല്‍ക്കാലികമായി റേഞ്ച് ബൗണ്ട് പ്രവര്‍ത്തനം തുടരും. 19700 നിഫ്റ്റിയ്ക്ക് സപ്പോര്‍ട്ട് നല്‍കുമ്പോള്‍ 19825-19875 ലെവലിലായിരിക്കും പ്രതിരോധം.

19700 ന് താഴെ സൂചിക 19650-19600 വരെ ഇടിവ് നേരിടാം.

X
Top